
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ ജപമാലമാസാചരണത്തിന് തുടക്കമായി. വ്ളാത്താങ്കര പളളിയങ്കണത്തില്‍ പരിശുദ്ധ അമലോത്ഭവമാതാവിന്‍റെ ഗ്രോട്ടോയില്‍ നിന്ന് ജപമാല പ്രദക്ഷിണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് നവ വൈദികന്‍ ഫാ.അനുരാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
എല്ലാ ദിവസവും ലീജിയന്‍ ഓഫ് മേരിയുടെ നേതൃത്തില്‍ വൈകിട്ട് 6-ന് ജപമാല നൊവേന ആരാധന ദിവ്യബലി എന്നിവ ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് സ്വര്‍ഗ്ഗാരോപത മാതാവിന്‍റെ തിരുസ്വരൂപം വണങ്ങുന്നതിനുളള പ്രത്യേക ക്രമീകരം ഗ്രോട്ടോയില്‍ ഒരുക്കിയിട്ടുണ്ട്.
ജപമാല മാസാചരണത്തിന്‍റെ സമാപനം ഈ മാസം 31-ന് വൈകിട്ട് 6 മണിക്ക് രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി ജോസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും. തുടര്‍ന്ന്, മാതാവിന്‍റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുളള പ്രദക്ഷിണവും ഉണ്ടാവും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.