
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കുട്ടികളുടെ സംഘടനയായ ലിറ്റില്‍വെ അസോസിയേഷന്‍റെ പ്രഥമ സംഗമം വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുളള ആദ്യ ദേവാലയമായ തൂങ്ങാംപാറ ദേവാലയത്തില്‍ നടന്നു. രാവിലെ 9.30 ന് മാറനല്ലൂര്‍ കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തൂങ്ങാംപാറ ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് ഫ്ളാഗ്ഓഫ് ചെയ്യ്തു. ലിറ്റില്‍വെ അസോസിയേഷന്‍റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിച്ചത്.
ലിറ്റില്‍വെ സംഗമത്തില്‍ പങ്കെടുക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ 247 ദേവാലയങ്ങളില്‍ നിന്ന് അയ്യായിരത്തിലധികം കുരുന്നുകളാണ് കൈയ്യില്‍ പൂക്കളുമായി അണി നിരന്നത്. റാലി ആരംഭിച്ചതോടെ കാട്ടക്കട നെയ്യാറ്റിന്‍കര റോഡിലെ ഗതാഗതം ഒന്നരമണിക്കൂറിലധികം തടസപ്പെട്ടു. വിവിധ ദേവാലയങ്ങളില്‍ നന്ന് ഫ്ളോട്ടുകളും മാലാഖ കുഞ്ഞുങ്ങളും അണിനിരന്നു. വിശുദ്ധ കൊച്ചു ത്രേസ്യയുടെ വേഷം ധരിച്ച തൂങ്ങാപാറ സ്വദേശി മൂന്നാംക്ലാസുകാരി രശ്മി റാലിയില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റി. റാലി തൂങ്ങാംപാറപളളിയില്‍ എത്തിയശേഷം ഫ്രാന്‍സിലെ ലിസ്യൂവില്‍ നിന്ന് എത്തിച്ച് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പില്‍ കുരുന്നുകള്‍ പൂഷ്പാര്‍ച്ചന നടത്തി.
ലിറ്റില്‍വെ സംഗമത്തിന്‍റെ ഭാഗമായി നടന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ആരാധന കമ്മിഷന്‍ ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു, രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ്, മതബോധന ഡയറക്ടര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.