
അനില്‍ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതാ ലിറ്റില്‍വേ മഹാസംഗമത്തില്‍ പങ്കെടുത്ത് നൂറുകണക്കിന് കുരുന്നുകള്‍. രൂപതാ അജപാലന ശുശ്രൂഷാ സമിതിയും തൂങ്ങാംപാറ കൊച്ചുത്രേസ്യാ തീര്‍ഥാടന ദേവാലയവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലിറ്റില്‍വേ സംഗമറാലിയോടെയാണ് ആരംഭിച്ചത്.
കണ്ടല സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ചറാലിയില്‍ രൂപതയിലെ 11 ഫൊറോനകളിലിലെ ലിറ്റില്‍വേ കുട്ടികള്‍ അണിനിരന്നു. തുടര്‍ന്ന് രൂപതാ കെ.സി.വൈ.എം.ന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായുളള മോട്ടിവേഷന്‍
പ്രാഗ്രാം നടന്നു.
ലിറ്റില്‍വെ സംഗമത്തിന്‍റെ സന്ദേശം പുനലൂര്‍ രൂപതാ മെത്രാന്‍ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നല്‍കി. യേശുനാഥന്‍ നല്‍കിയത് സ്നേഹത്തിന്‍റെ സന്ദേമാണന്നും, ഈ സന്ദേശം മുറുകെപിട്ടിച്ചാണ് നാം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ സമാപനത്തില്‍ നടന്ന ദിവ്യബലിക്ക് രൂപതാ ശുശ്രൂഷാ കോ ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മാഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.സിബിന്‍ വചന സന്ദേശം നല്‍കി. ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് രൂപതാ അജപാലന ശുശ്രൂഷാ സെക്രട്ടറി ഫാ.ജോയ്സാബു, ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ് തുടങ്ങിവയവര്‍ സഹ കാര്‍മ്മികരായി.
ലിറ്റില്‍വെ സംഗമത്തിന് ആനിമേറ്റര്‍ ജോഫ്റി നേതൃത്വം നല്‍കി.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.