
ജോസ് മാർട്ടിൻ
ആലപ്പുഴ : ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ത്രിദിന ആഘോഷ പരിപാടികൾകൾക്ക് ഇന്ന് തുടക്കം. കർമസദൻ പാസ്റ്ററൽ സെന്ററിൽ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചരിത്രം ഗവേഷണവും വ്യാഖ്യാനവും കൂടി കലർന്നതാണ്, കയ്യൂക്കൂള്ളവർ കൈകാര്യം ചെയ്യുമ്പോൾ ചരിത്രം തെറ്റുന്നു, ചരിത്രം സത്യാന്വേഷണത്തിന്റെ പാത കൂടിയാണ് ഞങ്ങൾ ഞങ്ങളുടെ ചരിത്രം പറയുകയാണ്, ഞങ്ങളുടെ മക്കളോടും തലമുറകളോടും പറഞ്ഞു കൊണ്ടേരിക്കും. പൂർവികർ ചെയ്ത തെറ്റ് ആവർത്തിക്കാതിരിക്കാൻ പറഞ്ഞു കൊണ്ടേയിരിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖങ്ങൾ ഉണ്ടായിരുന്നതിനാൽ എല്ലാ വിഭാഗം ആളുകളും സമ്മേളിച്ചിരുന്ന ബഹുസ്വരതയുടെ സംസ്കാരമായിരുന്നു കേരളത്തിന്റെ കടൽത്തീരത്തിന്റേതെന്നു മുഖ്യ പ്രഭാഷണം നടത്തിയ ജെ.എൻ.യു. മുൻ ചരിത്ര വിഭാഗം പ്രഫസറും, കോതമംഗലം രൂപതാ വികാരി ജനറലുമായ റവ.ഡോ. പയസ് മലേക്കണ്ടത്തിൽ പറഞ്ഞു.
ആലപ്പുഴ രൂപതാ വികാർ ജനറൽ മോൺ. ജോയി പുത്തൻ വീട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചരിത്ര സമ്മേളനത്തിൽ ‘ഫാ. ജാക്കൊമോ ഫെനീച്ചോ: ജീവിതവും മിഷനും, ആലപ്പുഴ രൂപതയുടെ വളർച്ചയും വികസനവും’ എന്ന വിഷയത്തിൽ റവ.ഫാ.പയസ് ആറാട്ടുകളുവും, ‘രൂപതാ വൈദിക രൂപീകരണവും ചരിത്രവും’ എന്ന വിഷയത്തിൽ കെ.സി. സേവ്യർകുട്ടിയും ക്ലാസ്സ്‌കൾ കൈകാര്യം ചെയ്തു.
റവ.ഡോ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, ഫാ. നെൽസൺ തൈപ്പറമ്പിൽ, ഫാ.വി.പി.ജോസഫ് വലിയ വീട്ടിൽ, പി.ആർ. കുഞ്ഞച്ചൻ, സന്തോഷ് കൊടിയനാട്, ജോൺ ബ്രിട്ടോ, ബിജു ജോസി തുടങ്ങിയവർ പ്രസംഗിച്ചു. സമുദായ ചരിത്ര പണ്ഡിതൻ ഷെവലിയർ പ്രോഫ.ഏബ്രഹാം അറയ്ക്കൽ, മുൻ എം.എൽ.എ. പി.ജെ.ഫ്രാൻസിസ് എന്നിവരെ മുൻ എം. പി. ഡോ.കെ.എസ്. മനോജ് ആദരിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.