
ജോസ് മാർട്ടിൻ
ആലപ്പുഴ: മൗണ്ട് കാർമൽ കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന ആലപ്പുഴ രൂപതയുടെ സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനം തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് നെറ്റോ ഉദ്ഘാടനംചെയ്തു. ജനപങ്കാളിത്തത്തിലൂന്നിയ വികസനമായിരിക്കണം പ്ലാറ്റിനം ജൂബിലിയിലേക്ക് കടക്കുന്ന അടുത്ത 5 വർഷം ആലപ്പുഴ രൂപത ഏറ്റെടുക്കേണ്ടതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിഴിഞ്ഞം സമരം വിജയം നേടും വരെയും മുന്നോട്ടു പോകുമെന്നും, അർഹതപ്പെട്ട നീതി കിട്ടാൻ കോടതിയെ സമീപിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ തൊടുപുഴ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് നിക്സൺ എം.ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സപ്തതി സ്മാരക ഭവനങ്ങളുടെ താക്കോൽ ദാനവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും ഉണ്ടായിരുന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.