
ജോസ് മാർട്ടിൻ
തിരുവനന്തപുരം: കെ.എൽ.സി.എ.സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട ദുരിത മേഖലയും സമരപ്പന്തലും സന്ദർശിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തീരം നഷ്ടമായ ശംഖുമുഖം കടൽപ്പുറം മുതൽ വലിയതുറ വരെയുള്ള ഭാഗങ്ങളിൽ പ്രതിനിധികൾ കാൽനടയായി സന്ദർശനം നടത്തി. തിരുവനന്തപുരം അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിളിന്റെ നേതൃത്വത്തിൽ കേരത്തിലെ 12 രൂപതകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു.
ശംഖുമുഖം മുതൽ വലിയതുറ വരെ കടലെടുത്ത ഏഴുനിര വീടുകളുടെ അവശിഷ്ടങ്ങൾ തങ്ങൾ കണ്ടുവെന്നും, വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് തെരുവിൽ എറിയപ്പെട്ടവരുടെ നേർചിത്രങ്ങളാണിതെന്നും വീടുകൾ നഷ്ടപ്പെട്ട് അഭയാർത്ഥികളെ പോലെ സിമന്റ് ഗോഡൗണുകളിൽ കഴിയുന്നവരുടെ മൃഗതുല്യവും ദുരിതപൂർണ്ണവുമായ ജീവിതം മനുഷ്യന്റെ മൗലികാവശങ്ങൾക്കെതിരെയുള്ള അധികാരികളുടെ ധാർഷ്ട്യം നിറഞ്ഞ നിലപാടിന്റെ ഉദാഹരണമാണെന്ന് കെ.എൽ.സി.എ. കുറ്റപ്പെടുത്തി.
തുടർന്ന്, സമര പന്തലിൽ എത്തിയ പ്രതിനിധികൾ സമരസമിതിക്ക് അഭിവാദ്യമർപ്പിച്ചു. കെ.എൽ.സി.എ.സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, മോൺ.യൂജിൻ പെരേര, ജനറൽ സെക്രട്ടറി അഡ്വ ഷെറി.ജെ. തോമസ്, ജോസഫ് ജോൺസൺ, ഫാ. ഹൈസ്ന്ത് എം.നായകം, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, പൂവംബേബി, വിൻസ് പെരിഞ്ചേരി, ജസ്റ്റിൻ ആന്റണി, നൈജു, ജസ്റ്റീന ഇമാനുവൽ, പാട്രിക് മൈക്കിൾ, റോയി പാളയത്തിൽ, ജോബ് പുളിക്കൽ, അനിൽ ജോൺ, ക്രിസ്റ്റഫർ പത്തനാപുരം, അഡ്വ. രാജു, മേരി ഗ്ലാഡിസ്, ജെനി ജോസ്, ക്രിസ്റ്റോഫർ കല്ലറക്കൽ, ജോസഫ് കുട്ടി, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ടോമി ജോസഫ് എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.