Categories: Kerala

കടലാക്രമണ ദുരന്തങ്ങള്‍ക്ക് അടിയന്തിര നിർദ്ദേശങ്ങളുമായി ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വാർത്താ സമ്മേളനം

5 പ്രധാന ആവശ്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെ തിരുവനന്തപുരം അതിരൂപത മുന്നോട്ട് വെയ്ക്കുന്നു

അനിൽ ജോസഫ്

തിരുവനന്തപുരം: ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കടലാക്രമണ കെടുതികള്‍ക്ക് അടിയന്തിര പരിഹാരമായി 5 പ്രധാന ആവശ്യങ്ങൾ വാർത്താ സമ്മേളനത്തിലൂടെ തിരുവനന്തപുരം അതിരൂപത മുന്നോട്ട് വെയ്ക്കുന്നുവെന്ന് തിരുവനന്തപുരം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യം. തിരുവനന്തപുരത്തിന്റെ തീരമേഖലയിലുണ്ടായ കടലാക്രമണവുമായി ബന്ധപ്പെട്ട് വലിയതുറ സെന്റ് ആന്റെണീസ് ഹാളില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

കടലാക്രമണ കെടുതികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നിഷേധാത്മക സമീപനമാണ് മന്ത്രിമാരുടെയും ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും, ദുരന്തങ്ങള്‍ വരുന്നതിനുമുമ്പ് പരിഹാരം കാണുന്നതിനു പകരം ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയുന്ന സമീപനം പ്രതിഷേധാര്‍ഹമാണെന്നും ബിഷപ്പ് പറഞ്ഞു. തിരുവനതപുരം അതിരൂപത വികാരി ജെനറൽ മോൺ.സി.ജോസഫ്, മോൺ.യൂജിൻ പെരേര, റവ.ഡോ.ഹൈസെന്റ് നായകം, റവ.ഡോ.സെബാസ് ഇഗ്‌നേഷ്യസ്, ഫാ.ഡേവിഡ്സൺ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം അതിരൂപത മുന്നോട്ട് പ്രധാന ആവശ്യങ്ങൾ:

1) കടലാക്രമണം മൂലം കുടിയൊഴിപ്പിക്കപ്പെട്ട വിവിധ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് മാന്യമായി കഴിയുന്നതിനുള്ള ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും അടിയന്തരമായി ചെയ്തു കൊടുക്കുക.

2) ഇപ്പോൾ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആവശ്യത്തിന് കരിങ്കല്ലും മണൽചാക്കുകളും ഇട്ട് ഭവനങ്ങളെ സംരക്ഷിക്കുക.

3) വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തീരശോഷണം സംഭവിക്കുന്ന പ്രദേശങ്ങൾ പ്രത്യേകിച്ച് പനത്തുറ-പൂന്തുറ, ബീമാപള്ളി, ചെറിയതുറ, വലിയതുറ, തോപ്പ്, കൊച്ചു തോപ്പ് തുടങ്ങിയ പ്രദേശങ്ങൾ കടൽഭിത്തി കെട്ടി സംരക്ഷിക്കുക.

4) വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് എത്രയും വേഗം പുറത്തിറക്കുക.

5) പ്രസ്തുത തുറമുഖവുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന പുന:രധിവാസ പാക്കേജിൽ നിന്ന് അടിയന്തരമായി കടലാക്രമണം മൂലം ഭവനം നഷ്ടപ്പെട്ട കുടുംബങ്ങളെയും, കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെയും പുന:രധിവസിപ്പിക്കുന്നതിനുമുള്ള സത്വരനടപടികൾ സ്വീകരിക്കുക.

വാർത്താ സമ്മേളനത്തിന് ശേഷം ആർച്ച് ബിഷപ്പ് കടലാക്രമണ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഖ്യമന്ത്രിക്കും ജലസേചന റവന്യൂ മന്ത്രിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 475 കോടി രൂപ പുന:രധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചെങ്കിലും നാളിതുവരെ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

vox_editor

Recent Posts

പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി ലിയോ പതിനാലാമന്‍ പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയിലെത്തി

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…

1 day ago

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

5 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

1 week ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

1 week ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

1 week ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

1 week ago