
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കുട്ടികളുടെ സംഘടനയായ ലിറ്റില്‍വെ അസോസിയേഷന്‍റെ പ്രഥമ സംഗമം ഇന്ന് രാവിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമത്തിലുളള ആദ്യ ദേവാലയമായ തൂങ്ങാംപാറ ദേവാലയത്തില്‍ നാളെ നടക്കും. ലിറ്റില്‍വെ അസോസിയേഷന്‍റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. ഈ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ രൂപതയിലെ അയ്യായിരത്തിലധികം കുരുന്നുകള്‍ കൈയ്യില്‍ പൂക്കളുമായി പങ്കെടുക്കുമെന്നതാണ് പ്രത്യേകത.
രാവിലെ കണ്ടല പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന ലിറ്റില്‍വെ റാലി തൂങ്ങാംപാറ ഇടവക വികാരി ഫാ.ജറാള്‍ഡ് മത്യാസ് ഫ്ളാഗ് ഓഫ് ചെയ്യും. റാലി തൂങ്ങാംപാറപളളിയില്‍ എത്തിയശേഷം ഫ്രാന്‍സിലെ ലിസ്യൂവില്‍ നിന്ന് എത്തിച്ച് ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിട്ടുളള വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പില്‍ കുരിന്നുകള്‍ പൂഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ആരാധന കമ്മിഷന്‍ ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് മുഖ്യ കാര്‍മ്മികത്വം വഹിക്കും, രൂപത ലിറ്റില്‍വെ ഡയറക്ടര്‍ ഫാ.രതീഷ് മാര്‍ക്കോസ്, മതബോധന ഡയറക്ടര്‍ ഫാ.വൈ.ക്രിസ്റ്റഫര്‍, കാറ്റകിസ്റ്റ് ഡയറക്ടര്‍ ഫാ.ജോസഫ് ഷാജി, കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.