
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ജപമാലമാസാചരത്തിന്‍റെ സമാപനം കുറിച്ച് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവതികളുടെ നേതൃത്വത്തില്‍ നടന്ന ചപ്രപ്രദക്ഷിണം വ്യത്യസ്തമായി.
മാതാവിന് സമര്‍പ്പണമായി ഇടവകയിലെ 20 യുവതികളാണ് ചപ്രം തോളിലേറ്റി പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്രത്യേകം പ്രാര്‍ഥനയും ഉപവാസവും അനുഷ്ടിച്ചാണ് യുവതികള്‍ ചപ്രപ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് യുവതികളുടെ നേതൃത്വത്തിലുളള ചപ്രപ്രദക്ഷിണം നടക്കുന്നത്.
ദേവാലയത്തില്‍ നടന്ന ജപമാലമാസാചരണത്തിന്‍റെ സമാപന തിരുകർമ്മങ്ങള്‍ക്കും പൊന്തിഫിക്കല്‍ ദിവ്യബലിക്കും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ജീവത പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഏറ്റവും വലിയ മാര്‍ഗ്ഗം മാതാവിനോടുളള ഭക്തിയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ജപമാല നല്‍കുന്നത് സമാനതകളില്ലാത്ത ആത്മീയ ഉണര്‍വാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, ഫാ.ജിപിന്‍ദാസ്, ഫാ.ജോണ്‍ എല്‍, ഫാ.ക്രിസ്പിന്‍ തുടങ്ങിയവരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം നടന്ന ചപ്രപ്രദക്ഷിണം കുന്നുവിള പോയി തിരികെ ദേവാലയത്തില്‍ സമാപിച്ചു.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.