
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ജപമാലമാസാചരത്തിന്‍റെ സമാപനം കുറിച്ച് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവതികളുടെ നേതൃത്വത്തില്‍ നടന്ന ചപ്രപ്രദക്ഷിണം വ്യത്യസ്തമായി.
മാതാവിന് സമര്‍പ്പണമായി ഇടവകയിലെ 20 യുവതികളാണ് ചപ്രം തോളിലേറ്റി പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഒരാഴ്ചയോളം പ്രത്യേകം പ്രാര്‍ഥനയും ഉപവാസവും അനുഷ്ടിച്ചാണ് യുവതികള്‍ ചപ്രപ്രദക്ഷിണത്തില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് യുവതികളുടെ നേതൃത്വത്തിലുളള ചപ്രപ്രദക്ഷിണം നടക്കുന്നത്.
ദേവാലയത്തില്‍ നടന്ന ജപമാലമാസാചരണത്തിന്‍റെ സമാപന തിരുകർമ്മങ്ങള്‍ക്കും പൊന്തിഫിക്കല്‍ ദിവ്യബലിക്കും നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ജീവത പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഏറ്റവും വലിയ മാര്‍ഗ്ഗം മാതാവിനോടുളള ഭക്തിയാണെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു. ജപമാല നല്‍കുന്നത് സമാനതകളില്ലാത്ത ആത്മീയ ഉണര്‍വാണെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. ഇടവക വികാരി ഫാ.എസ്.എം. അനില്‍കുമാര്‍, സഹവികാരി ഫാ.വിപിന്‍ എഡ്വേര്‍ഡ്, ഫാ.ജിപിന്‍ദാസ്, ഫാ.ജോണ്‍ എല്‍, ഫാ.ക്രിസ്പിന്‍ തുടങ്ങിയവരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.
ദിവ്യബലിക്ക് ശേഷം നടന്ന ചപ്രപ്രദക്ഷിണം കുന്നുവിള പോയി തിരികെ ദേവാലയത്തില്‍ സമാപിച്ചു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.