
അനിൽ ജോസഫ്
ബാലരാമപുരം: ‘തെക്കിന്‍റെ കൊച്ചു പാദുവ’ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ ഇക്കൊല്ലത്തെ തീര്‍ത്ഥാടന തിരുനാളിന് ഭക്തിനര്‍ഭരമായ സമാപനം. ചപ്രപ്രദക്ഷണത്തിലും പൊന്തിഫിക്കല്‍ ദിവ്യബലിയിലും പങ്കെടുക്കാന്‍ ആയിരങ്ങള്‍ നാടിന്‍റെ നാനാഭാഗത്തു നിന്ന് ദേവാലയത്തിലേക്ക് എത്തിച്ചേര്‍ന്നു.
പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം 2 മണിക്കൂറോളം തീര്‍ത്ഥാടകരുടെ തിരക്കുകാരണം കമുകിന്‍കോട് നെയ്യാറ്റിന്‍കര റോഡില്‍ ഗതാഗതം സ്തംഭിച്ചു. 13 ദിവസങ്ങളിലായി നടന്നു വന്ന തീര്‍ത്ഥാടനം ഇന്നലെ വൈകിട്ട് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അര്‍പ്പിച്ച സമൂഹദിവ്യബലിയോടെയാണ് സമാപിച്ചത്.
ഇന്നലെ രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ശനിയാഴ്ച വൈകിട്ട് ആരംഭിച്ച ചപ്രപ്രദക്ഷിണം ഇന്നലെ പുലര്‍ച്ചയോടെ ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
തുടർന്ന്, രാവിലെ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ശേഷം ചപ്രങ്ങള്‍ 3 തവണ ദേവാലയത്തിന് ചുറ്റും വലയം വച്ചു. വൈകിട്ട് 5 മണിക്ക് വലിയപളളിയില്‍ നിന്ന് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം തിരികെ കൊച്ചുപളളിയിലേക്ക് പ്രദക്ഷിണമായി കൊണ്ട് പോയി.
തീര്‍ത്ഥാടനത്തിന്‍റെ കൃതഞ്ജതാ ദിവ്യബലി ചൊവ്വാഴ്ച വൈകിട്ട് കൊച്ചുപളളിയില്‍ പുതിയതുറ ഇടവക വികാരി ഫാ.രാജശേഖരന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
This website uses cookies.