
സ്വന്തം ലേഖകൻ
ഒഡീഷ: ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷൻ (ICPA) പ്രസിഡന്റായി ഇഗ്‌നേഷ്യസ് ഗോൻസാൽവെസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിലെ കന്ധമാലിനടുത്ത് ജാരസഗുഡയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലായിരുന്നു അദ്ദേഹത്തെ തെരെഞ്ഞെടുത്തത്.
മുതിർന്ന മാധ്യമപ്രവർത്തകനായ ശ്രീ. ഇഗ്‌നേഷ്യസ് ഗോൻസാൽവെസ്, കേരളത്തിലെ മുഖ്യധാരാ പത്രമാധ്യമങ്ങളിൽ പതിറ്റാണ്ടുകളുടെ സാന്നിധ്യമായിരുന്നു. അതുപോലെ, കേരള ലത്തീൻ കത്തോലിക്കാ മുഖപത്രമായ ജീവനാദത്തിന്റെ തുടക്കകാല പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു. ഉടനെ പ്രവർത്തനമാരംഭിക്കുന്ന ഷെക്കീന ടെലിവിഷൻ ചാനലിന്റെ മുഖ്യധാരാ പ്രവർത്തകനാണ് ഇപ്പോൾ അദ്ദേഹം.
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ആറുപതിറ്റാണ്ടിലെ ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിൽ നിന്ന് ഒരാൾ ഈ ഉന്നതപദവിയിൽ എത്തുന്നത് എന്നത് കേരള സഭയ്ക്ക് അഭിമാനമാണ്.
ഇന്ത്യൻ കാത്തലിക്ക് പ്രസ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയായി ന്യൂ ഡൽഹിയിലെ @Indian Currents ലെ ഫാ. സുരേഷ് മാത്യുവും, വൈസ് പ്രസിഡന്റായി ഒഡീഷയിലെ ഫാ.സുനിൽ ദാമർ SVDയും, ട്രഷററായി The Teenager Today യിലെ ഫാ.ജോബി മാത്യുവും, ജോയിൻറ് സെക്രട്ടറിയായി ഒഡീഷയിലെ Holy Spirit Congregation അംഗമായ സി.ടെസി ജേക്കബും, പ്രതിനിധികളായി മംഗളുരുവിൽനിന്നുള്ള ഫാ. വലേറിയൻ ഫെർണാണ്ടസ്, സൂറത്തിൽ നിന്നുള്ള റോമൻ ഭാട്യ, ദീപികയിലെ സെബാസ്റ്റ്യൻ കല്ലറക്കൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.