
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ തീര്‍ഥാടന തിരുനാളിന് ഭക്തി നിര്‍ഭരമായ തുടക്കം. തീര്‍ഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റിജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍ റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. കൊല്ലോട് ഇടവക വികാരി ഫാ.അജി അലോഷ്യസ്, ഫാ.തോമസ് ഇനോസ്, ഇടവക വികാരി ഫാ.ജോയ് മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. തുടര്‍ന്ന് മോണ്‍ റൂഫസ് പയസലിന്‍ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
വൈകിട്ട് കൊച്ചുപളളിയില്‍ നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്ക് ഫാ.സുരേഷ് ഡി.ആന്റെണി മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന്, കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. തുടര്‍ന്ന്, ഇടവക വികാരി ഫാ.ജോയ് മത്യാസ് ഇക്കൊല്ലത്തെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.
22-ന് വൈകിട്ട് 6-ന് നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓഡിനേറ്റര്‍ മോണ്‍.സെല്‍വരാജിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. 25-ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ-ഓഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.
26 ശനിയാഴ്ച വൈകിട്ട് 6-ന് കൊല്ലം രൂപതയുടെ മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലി തുര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27-ന് രാവിലെ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന്, പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കൊളുകള്‍ പാലിച്ചായിരിക്കും തിരുനാള്‍ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ്മത്യാസ് പറഞ്ഞു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.