
അനിൽ ജോസഫ്
ബാലരാമപുരം: തെക്കിന്‍റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്‍കര രൂപതയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിന്‍റെ തീര്‍ത്ഥാടന തിരുനാളിന് തുടക്കമായി. കൊച്ചുപളളിയില്‍ നടന്ന തീര്‍ഥാടന സമാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത വികാരിജനറല്‍ മോണ്‍.യൂജിന്‍ എച്ച്. പെരേര മുഖ്യ കാര്‍മ്മികത്വം വഹിച്ചു. പാളയം സെന്‍റ് ജോസഫ് കത്തിഡ്രല്‍ വികാരി മോണ്‍.നിക്കോളസ് വചന സന്ദേശം നല്‍കി. ഫാ.അജി അലോഷ്യസ്, ഫാ.തോമസ് ഈനോസ്, ഫാ.സുജേഷ്ദാസ്, ഫാ.പോള്‍ വി.എല്‍., ഇടവക വികാരി ഫാ.ജോയി മത്യാസ് തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
ദിവ്യബലിക്ക് ശേഷം മോണ്‍.യൂജിന്‍ എച്ച്. പെരേര വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപത്തില്‍ കിരീടം ചാര്‍ത്തല്‍ ശുശ്രൂഷക്ക് നേതൃത്വം നല്‍കി. 10 -ന് നടന്ന സമൂഹദിവ്യബലിക്ക് ഫാ.സാബു ക്രിസ്റ്റി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ.ഡൈസന്‍ യേശുദാസ് വചനം പങ്കുവച്ചു.
വൈകിട്ട് 3 മണിക്ക് ഇടവക വികാരി ഫാ.ജോയി മത്യാസ് വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപം ആശീര്‍വദിച്ചു. തുടര്‍ന്ന്, വലിയപളളിയിലേക്ക് തിരുസ്വരൂപവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം നടന്നു. രാത്രി വൈകി ഇടവക വികാരി ഫാ.ജോയി മത്യാസ് തീര്‍ത്ഥാടന തിരുനാളിന് കൊടിയേറ്റി.
തിരുനാള്‍ ദിനങ്ങളില്‍, നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്‍റ് സാമുവല്‍, പത്തനംതിട്ട രൂപത മെത്രാന്‍ ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, പാറശാല രൂപത മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് തുടങ്ങിയവര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. മാര്‍ച്ച് 13 -ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയോടെയാണ് തിരുനാളിന് സമാപനമാവുന്നത്.
തീര്‍ത്ഥാടന ദിനങ്ങളില്‍ വലിയ പളളിയില്‍ വിശുദ്ധ അന്തോണീസിന്‍റെ തിരുസ്വരൂപവും, പാദുവയില്‍ നിന്ന് എത്തിച്ച തിരുശേഷിപ്പും വണങ്ങുന്നതിനുളള പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ.ജോയി മത്യാസ് അറിയിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.