
അനില്‍ ജോസഫ്
ബാലരാമപുരം ; തെക്കിന്‍റെ കൊച്ച്പാദുവ എന്നറിയപ്പെടുന്ന തെക്കന്‍ കേരളത്തിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയ തീര്‍ഥാടനം ഫെബ്രുവരി 2 മുതല്‍ 14 വരെ നടക്കും.
ഇത്തവണ തീര്‍ഥാടനത്തോടൊപ്പം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിളളയുടെ തിരുശേഷിപ്പിന്‍റെ പ്രതിഷ്ഠയും വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ പ്രഖ്യാപനവും ഉണ്ടാവും. ഫെബ്രുവരി 2 ന് രാവിലെ 7.30 ന് നടക്കുന്ന തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വൈകിട്ട് 6.30 ന് കൊച്ചുപളളിയില്‍ നിന്ന് വലിയ പളളിയിലേക്ക് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും, വൈകിട്ട് 7.30 ന് ഇടവകവികാരി ഫാ.ജോയ്മത്യാസ് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളിലെ വൈദികര്‍ നേതൃത്വം നല്‍കും. 10 ന് വൈകുന്നേരം വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷത്തിന്‍റെ ഉദ്ഘാടനവും യൗസേപ്പിതാവിന്‍റെ തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും.
12 ന് വൈകിട്ട് 5 ന് നടക്കുന്ന ദിവ്യബലിക്ക് ഡോ.ഗ്ലാാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 13 ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് തിരുസ്വരൂപ പ്രദക്ഷിണം. തിരുനാള്‍ സമാപന ദിനമായ 14 ന് രാവിലെ 9 ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്‍റ് സാമുവല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി ഉണ്ടാവും.
തിരുനാള്‍ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരിക്കും നടക്കുകയെന്ന് ഇടവക വികാരി ഫാ.ജോയിമത്യാസ് അറിയിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.
View Comments
Nice.......