
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ റവ.ഫാ.എം.നിക്കോളസ് (79) നിര്യാതനായി. 1970-ല്‍ വൈദികനായി അഭിഷിക്തനായ ഫാ.നിക്കോളസ് തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ പ്രവർത്തിച്ചു.
തിരുവനന്തപുരത്തെ താഴമ്പള്ളി; നെയ്യാറ്റിൻകരയിലെ കാട്ടാക്കട, കിളിയൂര്‍, നെല്ലിമൂട്, മംഗലത്തുകോണം, പൂവച്ചല്‍, കൊല്ലോട്, മാരായമുട്ടം, അയിര, മണ്ഡപത്തിന്‍കടവ്, തൂങ്ങാംപാറ തുടങ്ങിയ ദേവാലയങ്ങളില്‍ സേവനം അനുഷ്ടിച്ചു.
രൂപത ഉന്നത വിദ്യാഭ്യാസ സമിതിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്താംങ്കല്ല് ബിഷപ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
കുളത്തൂര്‍, ഉച്ചക്കടയിൽ വ്ളാത്തിനിന്നവീട്ടില്‍ എസ്.മുത്തയ്യന്‍, ആര്‍.മേരി ദമ്പതികളുടെ 10 മക്കളില്‍ 2 ാമനായാണ് ജനനം.
നാളെ രാവിലെ 11 മുതല്‍ വ്ളാത്താങ്കര ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടാവും. തുടർന്ന് വൈകിട്ട് 3.00-ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ സംസ്കാരം.
ബുധനാഴ്ച (15/05/2019) രാവിലെ 9 ന് വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തില്‍ അനുസ്മരണ ദിവ്യബലി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.