
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.കെ.ജെ. വിന്‍സെന്‍റ് നിര്യാതനായി. കമുകിന്‍കോട്, കൊടങ്ങാവിള, ലിറ്റില്‍വര്‍ഹൗസില്‍ വി.കുഞ്ഞിരാമന്‍-ജ്ഞാനമ്മ ദമ്പതികളുടെ മകനാണ്.
തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാനേജര്‍, കെ.സി.വൈ.എം. ഡയറക്ടര്‍, ബിഷപ്പ് പെരേര ഹാള്‍ ഡയറക്ടര്‍, ചുള്ളിമാനൂർ ഐ.റ്റി.ഐ.മാനേജർ;
പെരുങ്കടവിള, നെയ്യാറ്റിൻകര, വ്ലാത്താങ്കര,
ചുളളിമാനൂര്‍ എന്നിവിടങ്ങളിൽ ഫൊറോന വികാരി, നെയ്യാറ്റിന്‍കര അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയ വികാരി തുടങ്ങിയ നിലകളിലും; നെയ്യാറ്റിൻകര രൂപതയുടെ കൂരിയ, കൺസൽറ്റേഴ്‌സ്, പാസ്റ്റൊറൽ കൗൺസിൽ തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര രൂപതയിലെ പാലോട്, പേരയം, താന്നിമൂട്, മണിവിള, വ്ളാത്താങ്കര, ചുളളിമാനൂര്‍, ചെമ്പൂര്‍; തിരുവനന്തപുരം രൂപതയിലെ അടിമലതതുറ, പുല്ലുവിള, വെട്ടുതുറ, തുടങ്ങിയ ദേവാലയങ്ങളില്‍ സേവനമനുഷ്ടിച്ചു.
സഹോദരങ്ങള്‍ പരേതനായ കെ.ജെ. ജെയിംസ്, കെ.ജെ.അലോഷ്യസ്, സിസ്റ്റര്‍ മേരി അസൂന്ത, ലില്ലിപുഷ്പം, കെ.ജെ. ജോണ്‍.
സംസ്കാര ശുശ്രൂഷകള്‍ നാളെ വൈകിട്ട് 3 -ന് കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ നടക്കും.
അനുസ്മരണ ദിവ്യബലി (02.01.2019) ബുധനാഴ്ച രാവിലെ 9.90 -ന് കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിൻസെന്‍റ് സാമുവല്‍, വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് അഡ്വ.ഡി.രാജു, പാസ്റ്ററല്‍ കൂണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, എല്‍.സി.വൈ.എം. പ്രസിഡന്‍റ് അരുണ്‍ തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
This website uses cookies.