
അർച്ചന കണ്ണറവിള
പേയാട്: സെയിന്റ് ജൂഡ് ദേവാലയ തിരുനാളിനു തുടക്കമായി. തിരുനാൾ ആരംഭ ദിനമായ 21 ഞായർ ഇടവക വികാരി ഫാ.ജോയി സാബു പതാക ഉയർത്തി ഇടവക തിരുനാളിനു ആരംഭം കുറിച്ചു. പതാക ഉയർത്തുന്നതിന്നു മുന്നോടിയായി പതാക പ്രയാണമുണ്ടായിരുന്നു. സെയിന്റ് സേവ്യർ ദേവാലയത്തിൽ നിന്ന് ആരംഭിച്ചു സെന്റ് ജൂഡ് ദേവാലയത്തിൽ അവസാനിക്കുന്ന രീതിയിലാണ് പതാക പ്രയാണം നടത്തപ്പെട്ടത്.
തുടർന്ന്, ദേവാലയാങ്കണത്തിൽ ആർട്ടിസ്റ് കോട്ടൂർ രഘു പണിത പിയാത്ത ആശീർവാദകർമം നടന്നു.
ഒക്ടോബർ 21 മുതൽ ഒക്ടോബർ 28 വരെയാണ് ഇടവക തിരുനാൾ ആഘോഷം.
ആഘോഷമായ തീർത്ഥാടന തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് മോൺ. വി. പി.ജോസ് മുഖ്യ കാർമ്മികനും വചനപ്രഘോഷകൻ ഫാ.ബെനഡിക്ട് ജി. ഡേവിഡും ആയിരുന്നു.
രണ്ടാം ദിനമായ 22 തിങ്കൾ ദിവ്യബലിക്ക് മുഖ്യ കാർമ്മികൻ റവ. ഫാ.ക്ലിറ്റസ് വിൻസെന്റ്, തുടർന്ന് ‘ദൈവഅനുഭവ ധ്യാനം’. ധ്യാനം നയിക്കുന്നത് പരിത്രാണ ധ്യാനകേന്ദ്രം, അടിച്ചിറ, കോട്ടയത്തെ ഫാ. സോനു കുളത്തൂർ വി.സി.യും ടീം അഗങ്ങളുമാണ്.
ഒക്ടോബർ 22 മുതൽ 25 വ്യാഴം വരെയുള്ള ദിവസങ്ങളിൽ ദിവ്യബലിയും, ദൈവാനുഭവ ധ്യാനവും ഉണ്ടായിരിക്കും. ഈ ദിനങ്ങളിൽ ദിവ്യബലികൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് ഫാ.ജോസഫ് ഷാജി, ഫാ.സ്റ്റാലിരാജ്, ഫാ.അനിൽ കുമാർ എന്നിവരാണ്.
ഒക്ടോബർ 26-നുള്ള ദിവ്യബലിക്ക് മുഖ്യകാർമ്മികൻ ഫാ.രാജേഷ് കുറിച്ചിയിലും വചനസന്ദേശം ഫാ. രതീഷ് മാർക്കോസും നൽകും. തുടർന്ന്, ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും.
ഒക്ടോബർ 27 ശനിയാഴ്ച രാവിലെ 8:00-ന് രോഗികൾക്കും പരേതാത്മാക്കൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാനയർപ്പിക്കുന്നത് ഫാ. രാഹുൽ ലാലാണ്.
വൈകുന്നേരം 4-ന് സന്ധ്യാവന്ദനത്തിന് മുഖ്യ കാർമ്മികൻ റവ. ഡോ. ക്രിസ്തുദാസ് തോംസണും, വചന പ്രഘോഷകൻ ഫാ. ജോസഫ് രാജേഷുമാണ്. തുടർന്ന്, വിശുദ്ധന്റെ തിരുസ്വരൂപ പ്രദക്ഷണം ഉണ്ടായിരിക്കും.
തിരുനാൾ മഹോത്സവ ദിവസമായ 28 ഞായർ ആഘോഷപരമായ സമൂഹ ദിവ്യബലിക്ക് കട്ടയ്ക്കോട് ഫെറോനാ വികാരി ഫാ. റോബർട്ട് വിൻസെന്റ് മുഖ്യ കാർമികത്വംവഹിക്കും, ഫാ. ഷിബിൻ ബോസ്കോ വചനപ്രഘോഷണം നൽകും.
തുടർന്ന്, തിരുനാൾ പതാകയിറക്കോടും സ്‌നേഹവിരുന്നോടും കൂടി ഈവർഷത്തെ തിരുനാൾ സമാപിക്കും.
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
This website uses cookies.