
ഫാ.ബിനു.റ്റി.
ഡൽഹി: ICYM-CCBI നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഇന്ന് സമാപിക്കും. ഈ മാസം 19-നാണ് ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ആരംഭിച്ചത്.
ഡൽഹി എമരിത്തുസ് ആർച്ച് ബിഷപ്പ് വിൻസെന്റ് എം. കോൻചെസാവോ ഒന്നാമത് “ദേശീയ യുവജന കോൺഫറൻസ്” ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, നാഷണൽ ഡയറക്ടർ ഫാ. ചേതൻ മച്ചാഡോ പ്രധാന സന്ദേശം നൽകി.
ഈ ദിനങ്ങളെല്ലാം തന്നെ, വിവിധ തരത്തിലുള്ള പഠന പരിപാടികളാൽ അർഥവത്തായിരുന്നു. വിഷയാവതരണം, ഗ്രൂപ്പ് ചർച്ചകൾ, ഗ്രൂപ്പ് വർക്ക് ഷോപ്പുകൾ തുടങ്ങിയവയാൽ ക്രിയാത്മകമായാണ് സെഷനുകൾ ക്രമീകരിച്ചിരുന്നത്. വത്തിക്കാനിൽ നടക്കുന്ന സിനഡിന്റെ ആത്മീയ ഉണർവ് കോൺഫറൻസിൽ പങ്കെടുക്കുന്ന യുവാക്കളിൽ പ്രകടമായിരുന്നു.
ഡൽഹിയിൽ നടക്കുന്ന ദേശീയ കോൺഫറൻസ് ൽ കേരളത്തിൽ നിന്നും വൈദീകരും യുവജനങ്ങളുമായി 41 പേർ പങ്കെടുക്കുന്നു. നെയ്യാറ്റിൻകര രൂപതയിൽ നിന്നും ഫാ. ബിനു. റ്റി., ഫാ. കിരൺ രാജ്, തേവൻപാറ പ്രശാന്ത്, കണ്ണറവിള, വിജിൻ ചുള്ളിമാനൂർ, ജിത്തു പട്ട്യക്കാല, എന്നിവർ പങ്കെടുക്കുന്നു.
അതുപോലെ തന്നെ, എൽ.സി.വൈ.എം. ന്റെ KRLCC ഡയറക്ടർ ഫാ. പോൾ സണ്ണി, അജിത് കോട്ടപ്പുറം, കെ.സി.വൈ.എം. സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ. ഇമ്മാനുവേൽ മൈക്കിൾ, ഫാ. ജോസഫ് ഫിഫിൻ പുനലൂർ, ഫാ. മെൽറ്റസ്, ഫാ. സനീഷ് കൊച്ചിൻ, ഫാ. ജോൺ വിയാനി വിജയപുരം, ഫാ. വിപിൻ കൊല്ലം തുടങ്ങിയവരും ദേശീയ യുവജന കോൺഫറൻസിൽ പങ്കെടുക്കുന്നവരാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 500-ലധികം യുവജന പ്രധിനിധികളാണ് പങ്കെടുക്കുന്നത്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.