
റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ ‘പോൾ ജോസ് പടമാട്ടുമ്മൽ’ കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ ‘ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും’.
കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കൾ മാർച്ച് 19 മുതൽ 24 വരെ റോമിലെ മരിയ മാത്തർ എക്ലേസിയേ (Maria Mater Ecclesiae) മന്ദിരത്തിൽ നടന്ന, ഒക്ടബോർ 2018-ൽ നടക്കാൻ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ സീറോമലബാർ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയിൽ നിന്നും ‘അരുൺ ഡേവിസ്, അഞ്ചന’ എന്നിർ എത്തിയപ്പോൾ, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ‘ടിനു കുര്യാക്കോസും’ മുന്നൊരുക്ക സിനഡിൽ പങ്കെടുത്തു.
ലത്തീൻ സഭയുടെ പ്രതിനിധിയായി എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തിൽ ഒരാളായിരുന്നു. സോഫ്റ്റ്-വെയർ എഞ്ചിനീയറായ പോൾ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മിഷനാണ്.
ദേശീയ പ്രതിനിധി സംഘത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ‘പേർസിവാൾ ഹോൾട്’ ഡെൽഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയിൽ നിന്നുമുള്ള ‘കുമാരി ശില്പ ഈക്കയും’, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തിൽ നിന്നും എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ.
നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമിൽ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത 3 യുവജനപ്രതിനിധികളിൽ ഒരാൾ ഭാരതത്തിന്‍റെ പേഴ്സിവാൾ ഹാൾടായിരുന്നു. കേരളീയരായ പോൾ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാർത്താവിഭാഗത്തിന് അഭിമുഖം നൽകാനും സമയം കണ്ടെത്തി.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.