
റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ ‘പോൾ ജോസ് പടമാട്ടുമ്മൽ’ കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ ‘ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും’.
കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കൾ മാർച്ച് 19 മുതൽ 24 വരെ റോമിലെ മരിയ മാത്തർ എക്ലേസിയേ (Maria Mater Ecclesiae) മന്ദിരത്തിൽ നടന്ന, ഒക്ടബോർ 2018-ൽ നടക്കാൻ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തിൽ പങ്കെടുത്തു.
കേരളത്തിലെ സീറോമലബാർ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയിൽ നിന്നും ‘അരുൺ ഡേവിസ്, അഞ്ചന’ എന്നിർ എത്തിയപ്പോൾ, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ‘ടിനു കുര്യാക്കോസും’ മുന്നൊരുക്ക സിനഡിൽ പങ്കെടുത്തു.
ലത്തീൻ സഭയുടെ പ്രതിനിധിയായി എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തിൽ ഒരാളായിരുന്നു. സോഫ്റ്റ്-വെയർ എഞ്ചിനീയറായ പോൾ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയുടെ യുവജന കമ്മിഷനാണ്.
ദേശീയ പ്രതിനിധി സംഘത്തിൽ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, ‘പേർസിവാൾ ഹോൾട്’ ഡെൽഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയിൽ നിന്നുമുള്ള ‘കുമാരി ശില്പ ഈക്കയും’, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തിൽ നിന്നും എത്തിയ പോൾ ജോസ് പടമാട്ടുമ്മൽ.
നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമിൽ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്ത 3 യുവജനപ്രതിനിധികളിൽ ഒരാൾ ഭാരതത്തിന്‍റെ പേഴ്സിവാൾ ഹാൾടായിരുന്നു. കേരളീയരായ പോൾ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാർത്താവിഭാഗത്തിന് അഭിമുഖം നൽകാനും സമയം കണ്ടെത്തി.
കടപ്പാട്: ഫാ. വില്യം നെല്ലിക്കൽ
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.