
അനുജിത്ത്
ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ദേവാലയ തിരുനാൾ ആരംഭിച്ചു.
ഒക്ടോബർ 21-ന് ഇടവക വികാരി ഫ്രാൻസിസ് സേവ്യർ പതാകയുയർത്തികൊണ്ട് തിരുനാൾ ആഘോഷങ്ങൾക് തുടക്കം കുറിച്ചു. അന്നേ ദിവസം ദിവ്യബലിക് വെരി റവ.ഫാ.മോൺ.സെൽവരാജ് മുഖ്യ കാർമികത്വം വഹിച്ചു. റവ.ഫാ.ക്രിസ്തുദാസ് തോംസൺ വചന പ്രഘോഷണം നൽകി.
രണ്ടാം ദിനമായ 22-ന് വൈകുന്നേരം 6 മണിക്ക് ദിവ്യബലിക്ക് വെരി.റവ. ഫാ.വി. ജോസ് മുഖ്യ കാർമികത്വം വാഹിച്ചു, റവ ഫാ.സാബു വർഗീസ് വചന പ്രഘോഷണം നടത്തി.
മൂന്നാം ദിനമായ 23 ചൊവാഴ്ച്ച വൈകുന്നേരം 6-ന് ദിവ്യബലിക്ക് റവ. ഫാ.ജോസഫ് അനിൽ മുഖ്യ കാർമികത്വം വഹിക്കും, റവ.ഫാ.ജോസഫ് അനിൽ വചന പ്രഘോഷണം നടത്തും.
തിരുനാൾ ദിനങ്ങളായ 24,25,26,27 തീയതികളിൽ വൈകുന്നേരം ദിവ്യബലിക്ക് ഫാ.ഡെന്നിസ് മണ്ണൂർ, ഫാ.ജോണ് ബോസ്കോ,
ഫാ.സെബാസ്റ്റ്യൻ, ഫാ.ഡി തോമസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും.
റവ ഫാ.സൈമൺ നേശൻ, റവ. ഫാ.ജെൻസൻ സേവ്യർ, റവ ഫാ.ബെനഡിക്ട്, റവ. ഫാ.പ്രശാന്ത് എന്നിവർ വചന പ്രഘോഷണവും നൽകും.
തിരുനാൾ സമാപന ദിനമായ 28 ഞായറാഴ്ച്ച രാവിലെ 10-ന് ആഘോഷമായ ദിവ്യബലിക്ക് വെരി.റവ. ഫാ.മോണ്.റൂഫസ് പയസ്‌ലിൻ മുഖ്യ കാർമികത്വം വഹിക്കുകയും റവ.ഫാ.ജോർജ് മച്ചുകുഴി വചന പ്രഘോഷണം നടത്തുകയും ചെയ്യും. തുടർന്ന്, ദിവ്യബലിക്ക് ശേഷം കൊടിയിറകൊടുകൂടി തിരുനാൾ സമാപിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.