ബോണക്കാട്: ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്‌തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു.
ബോണക്കാട് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനുളള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റെർ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുളള ധ്യാന സെന്റെറിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും കുരിശിന്റെ വഴി പ്രാർത്ഥന നടത്താനുമുളള സൗകര്യമുണ്ട്. 6 അടി പൊക്കമുളള പിയാത്ത തിരുസ്വരൂപം അൾത്താരക്കുളളിൽ കുരിശിന് താഴെയായാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്.
ഇന്നലെ തീർത്ഥാടന പതാക ഉയർത്തുന്നതിന് മുൻപായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്റെറും ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആശീർവദിച്ചു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.