
ബോണക്കാട്: ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്‌തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു.
ബോണക്കാട് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനുളള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റെർ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുളള ധ്യാന സെന്റെറിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും കുരിശിന്റെ വഴി പ്രാർത്ഥന നടത്താനുമുളള സൗകര്യമുണ്ട്. 6 അടി പൊക്കമുളള പിയാത്ത തിരുസ്വരൂപം അൾത്താരക്കുളളിൽ കുരിശിന് താഴെയായാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്.
ഇന്നലെ തീർത്ഥാടന പതാക ഉയർത്തുന്നതിന് മുൻപായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്റെറും ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആശീർവദിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.