
ബോണക്കാട്: ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തായി മാതാവിന്റെ മടിയിൽ കിടക്കുന്ന ക്രിസ്‌തുവിന്റെ തിരുസ്വരൂപം പിയാത്തയും തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനായി ധ്യാന സെന്ററും കുരിശിന്റെ വഴി തൂണുകളും ആശീർവദിച്ചു.
ബോണക്കാട് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർക്ക് പ്രാർത്ഥിക്കാനുളള സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ധ്യാനസെന്റെർ പണികഴിപ്പിച്ചിരിക്കുന്നത്. 70 അടിയോളം നീളമുളള ധ്യാന സെന്റെറിൽ വിശ്വാസികൾക്ക് പ്രാർത്ഥിക്കാനും കുരിശിന്റെ വഴി പ്രാർത്ഥന നടത്താനുമുളള സൗകര്യമുണ്ട്. 6 അടി പൊക്കമുളള പിയാത്ത തിരുസ്വരൂപം അൾത്താരക്കുളളിൽ കുരിശിന് താഴെയായാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്.
ഇന്നലെ തീർത്ഥാടന പതാക ഉയർത്തുന്നതിന് മുൻപായി പിയാത്തയും കുരിശിന്റെ വഴി തൂണുകളും ധ്യാന സെന്റെറും ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ആശീർവദിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.