Categories: Kerala

ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി എന്ന അതികായൻ കടന്നുപോയി

താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തി...

സ്വന്തം ലേഖകൻ

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ ബിഷപ്പ് എമിരിത്തുസ് മാർ പോൾ ചിറ്റിലപ്പിള്ളി അന്തരിച്ചു, 87 വയസായിരുന്നു. ഹൃദയാഘത്തെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1997-ൽ താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം 13 വർഷത്തോളം താമരശ്ശേരി രൂപത അധ്യക്ഷനായിരുന്നു. 2010-ൽ സ്ഥാനം ഒഴിഞ്ഞശേഷം, വിശ്രമ ജീവിതം നയച്ചുവരുകയായിരുന്നു.

താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് മാർ പോൾ ചിറ്റിലപ്പിള്ളി. സിപിഎം എംഎൽഎയായ മത്തായി ചാക്കോ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ചിറ്റിലപ്പി പിതാവിനെ പിണറായി വിജയൻ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7-നായിരുന്നു ജനനം. 1953 ൽ സെമിനാരിയിൽ ചേർന്നു.1958-ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബാനിയാ യൂണിവേഴ്സിറ്റിയിൽ ചേർന്നു. തുടർന്ന്, 1961 ഒക്ടോബർ 18-ന് മാർ മാത്യു കാവുകാട്ടിൽ പിതാവിൽ നിന്നു റോമിൽ വച്ച് പൗരഹിത്യം സ്വീകരിച്ചു.

അതിനുശേഷം, റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി, 1966-ൽ കേരളത്തിൽ തിരിച്ചെത്തി. തുടർന്ന് ആളൂർ, വെള്ളാച്ചിറ എന്നീ ഇടവകകളിൽ സഹവികാരിയായും, 1967-1971 കാലത്തിൽ വടവാതൂർ മേജർ സെമിനാരിയിൽ പ്രൊഫസറായും സേവനമനുഷ്ഠിച്ചു. 1971-ൽ കുണ്ടുകുളം പിതാവിന്റെ ചാൻസലറായി നിയമിക്കപ്പെടുകയും, 1978 മുതൽ 1988 വരെ തൃശൂർ അതിരൂപതയുടെ വികാരി ജനറാളായി സേവനമനുഷ്ഠിക്കുകയും ചെയ്തു.

പിന്നീട് 1988-ൽ സീറോ-മലബാർ വിശ്വാസികൾക്കുവേണ്ടി കല്യാൺ രൂപത സ്ഥാപിതമായപ്പോൾ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വർഷത്തോളം കല്യാൺ രൂപതയിൽ ശുശ്രൂഷ ചെയ്ത ശേഷമാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. സഭാ നിയമങ്ങളെ വ്യക്തമായ കാഴ്ചപാടുകളോടെ അജപാലന ശുശ്രൂഷയുടെ ഭാഗമാക്കിയ ഒരു കർമ്മയോഗിയായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ്.

vox_editor

Recent Posts

1st Sunday_Lent 2026_പ്രലോഭനങ്ങളും പ്രതികരണങ്ങളും (മത്താ. 4: 1-11)

തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…

15 hours ago

ആത്മഹത്യ ചെയ്യുന്നവരുടെ മൃതസംസ്ക്കാര കർമ്മങ്ങൾ ലളിതമായ ദിവ്യബലിയോടുകൂടെ നടത്താം; കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി

ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…

16 hours ago

ചരിത്രം തിരുത്തി റവ.ഡോ.സ്റ്റീഫൻ ആലത്തറ; നാലാമതും ഡപ്യൂട്ടി സെക്രട്ടറി ജനറൽ

ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…

4 days ago

6th Sunday_Ordinary Time_2026_നിയമത്തിന്റെ ആന്തരീകത (മത്താ 5: 17-37)

ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…

1 week ago

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ആന്റണി പൂള ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ പുതിയ പ്രസിഡന്റ്

ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…

1 week ago

5th Sunday_Ordinary Time_ലോകത്തിന്റെ പ്രകാശം (മത്താ 5:13-16)

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…

2 weeks ago