
സ്വന്തം ലേഖകൻ
താമരശ്ശേരി : നിപ്പ വൈറസ് ഭീതി പരത്തുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സഹായഹസ്തവുമായി താമരശ്ശേരി രൂപത രംഗത്ത്. ബിഷപ് മാർ. റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നിർദേശാനുസരണം രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സുരക്ഷാ ഉപകരണങ്ങൾ കൈമാറി.
കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ സി.ഒ.ഡി.യുടെ ആഭിമുഖ്യത്തിൽ അഞ്ചു ലക്ഷം രൂപയുടെ ഉപകരണങ്ങളാണു നൽകിയത്. എൻ 95 മാസ്‌കുകൾ, ഗ്ലൗസുകൾ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉപയോഗിക്കാനുള്ള ത്രീലെയർ മാസ്‌കുകൾ എന്നിവയാണു നൽകിയത്.
രൂപതാ ചാൻസലർ ഫാ. അബ്രഹാം കാവിൽപുരയിടത്തിൽ സുരക്ഷാ ഉപകരണങ്ങൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി. ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ. കെ. ജി. സജിത്ത് കുമാർ എന്നിവർക്കു കൈമാറി.
മെഡിക്കൽ കോളജ് ഡയറക്ടർ ബോർഡ് അംഗം ജോയി വളവിൽ, സിഒഡി ഡയറക്ടർ ഫാ. ജോസഫ് മുകളേപറമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തിക്കൽ, കോഓർഡിനേറ്റർ ഫാ. സുദീപ് കിഴക്കരക്കാട്ട്, ആശാ കിരണം കോ-ഓർഡിനേറ്റർ സിസ്റ്റർ റോസ് മൈക്കിൾ, ജെസ്സി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.