
ജോസ് മാർട്ടിൻ
പറവൂർ/കൊടുങ്ങല്ലൂർ: ആതുര ശുശ്രുഷയോടൊപ്പം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന കോട്ടപ്പുറം രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡോൺബോസ്കോ ആശുപത്രിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാത് ലാബിന്റെ ഉദ്‌ഘാടനം കേരള നിയമസഭാ പ്രതിപക്ഷനേതാവ് അഡ്വ.വി.ഡി. സതീശൻ നിർവഹിച്ചു.
കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ആന്റണി കുരിശിങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പറവൂർ നഗരസഭാ അധ്യക്ഷ പ്രഭാവതി ടീച്ചർ ആശുപത്രിയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു. നഗരസഭാ പ്രതിപക്ഷനേതാവ് ശ്രീ. ടി. വി. നിധിൻ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ലോഗോ ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ട് ഡോ. പൗലോസ് മത്തായിക്ക് കൈമാറി കൗൺസിലർ ശ്രീ. ജി. ഗിരീഷ് ഇ. എസ്. ഐ യുടെ ലോഗോ കാർഡിയോളോജിസ്റ്റ് ഡോ. കെ. എ. ഹംസയ്ക്ക് നൽകിക്കൊണ്ട് നാടിന് സമർപ്പിച്ചു.
ആശുപത്രി ഡയറക്ടർ ഫാ. ക്ലോഡിൻ ബിവേര, നഗരസഭാ വൈസ് ചെയർമാൻ ശ്രീ. എം. ജെ. രാജു, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോഡിനേറ്റർ ശ്രീമതി. ഹേമ, ഫാ. ഷാബു കുന്നത്തൂർ, അഡ്വ. റാഫേൽ ആന്റണി, ഡോ. പൗലോസ് മത്തായി, ഡോ. കെ. എ. ഹംസ, ഡോ. വിനോദ് തോമസ്, ശ്രീ. എ. കെ. മുരളീധരൻ, സിസ്റ്റർ പ്രഭ എന്നിവർ പ്രസംഗിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.