
സ്വന്തം ലേഖകൻ
താമരശ്ശേരി: കുരിശു രൂപത്തെ ഒരുകൂട്ടം യുവാക്കൾ സാമൂഹ്യ സ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവഹേളിച്ചതിൽ പ്രതിഷേധം പ്രകടിപ്പിച്ച് കുരിശുമലയിൽ കാവൽസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ഇന്ന് വൈകുന്നേരം നടക്കുന്ന കാവൽ സമരം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്യും.
നീചവും മതനിന്ദപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയും ഇവരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ന് (26/10/20 തിങ്കളാഴ്ച്ച) വൈകുന്നേരം അഞ്ചുമണിക്ക് വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയിൽ ഇടവകയുടെയും ആഭിമുഖ്യത്തിൽ കക്കാടംപൊയിൽ കുരിശുമലയിൽ കാവൽസമരം നടത്തുന്നതെന്ന് കെസിവൈഎം രൂപത ഡയറക്ടർ ഫാ.ജോർജ് വെള്ളയ്ക്കാകുടിയിൽ, രൂപത പ്രസിഡന്റ് വിശാഖ് തോമസ്, ജനറൽ. സെക്രട്ടറി അഭിലാഷ് കുടിപ്പാറ എന്നിവരുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ക്രൈസ്തവ വിശ്വാസത്തെ അവഹേളിച്ചുകൊണ്ട്, സമൂഹത്തിൽ മതസ്പർദ്ദ വളർത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അടുത്തകാലത്ത് വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ മാത്രമേ അരുവിത്തറ പള്ളിയുടെ ബോർഡു മായിച്ച സംഭവവും, പൂഞ്ഞാറിലെ കുരിശുമലയിലെ വി.കുരിശിൽ നടത്തിയ അവഹേളനങ്ങളും കാണുവാൻ സാധിക്കുകയുള്ളൂ. ഇവയൊക്കെയും ക്രൈസ്തവ വിശ്വാസത്തിന് നേരെയുള്ള കടന്നാക്രമണമെന്നതിൽ സംശയവുമില്ലെന്ന നിലപാടാണ് തലശേരി രൂപതാ കെ.സി.വൈ.എം.നുമുള്ളത്.
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
This website uses cookies.