
ജോസ് മാർട്ടിൻ
ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ ആലത്തറ നാലമതും നിയമിതനായി, പുതിയകലാവധി 2030 വരെയാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ തുടർച്ചയായി നാലാമതും ഈ പദവിയിൽ മെത്രാൻ സമിതിയാൽ നിയോഗിക്കപ്പെടുന്നത്. 2014-ൽ ദേശീയ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമചലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാൻ സമിതി തുടർച്ചയായി നിയമിക്കുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സി.സി.ബി.ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും.
2007 മുതൽ 2014 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ.സി.ബി.സി.യും തുടർച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു. ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ സി.സി.ബി.ഐ. അന്തർ ദേശീയമായി ശ്രദ്ധിക്കപ്പെട്ടത് ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ദേയമാണ്. ഭാരത സഭയുടെ മിഷൻ പ്രവർത്തനത്തെ സഹായിക്കുവാനായി “കമ്മ്യൂണിയോ”യുടെ സ്ഥാപനം, നിർമിത ബുദ്ധിയുടെ ഈകാലഘട്ടത്തിൽ സഭാപ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ “കാത്തലിക്ക് കണക്ടിന്റെ” തുടക്കം, സി.സി. ബി. ഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി “ആർക്ക് ലൈറ്റ് ഗ്ലോബൽ” കമ്പനി എന്നിവക്ക് ആരംഭം കുറിച്ചത് ഫാ.സ്റ്റീഫൻ ആലത്തറയുടെ കാലഘട്ടത്തിലാണ്.
ബ്രിട്ടണും സ്കോട്ടലാന്റും അടക്കം ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങൾ സി.സി.ബി.ഐ.യുടെ ആരാധന ക്രമഗ്രന്ഥങ്ങളാണ് ഉപയോഗിക്കുകന്നത്. ഇംഗ്ലീഷിൽ ആരാധനക്രമ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സി.സി.ബി.ഐ.യാണ് ഇപ്പോൾ ലോകത്തിൽ ഒന്നാമത്.സി. സി. ബി. ഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തി സദൻ, ഡൽഹി ഫരീദബാധിലെ ബദാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കൽ മിഷൻ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം ന്യൂ ഡൽഹിയിലെ നവീകരിച്ച സി.സി.ബി.ഐ.യുടെ കേന്ദ്ര കാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
വിവധങ്ങളായ ഭാഷകളും നിരവധിയായ സംസ്ക്കാരങ്ങളും വൈവിധ്യങ്ങളായ ജനസമൂങ്ങളുമുള്ള ഭാരത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ ഒരുകുടുംബമായി പ്രേഷിത ദൗത്യത്തിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024-ൽ സി.സി.ബി.ഐ. പ്രസിദ്ധീകരിച്ച “പാസ്റ്ററൽ പ്ലാൻ” അന്തർ ദേശീയമായി ചർച്ച ചെയ്യപ്പെടുകയും നിരവധി മെത്രാൻ സമിതികൾ മാതൃകയാക്കുകയും ചെയ്തിരുന്നു. പാസ്റ്ററൽ പ്ലാനിലൂടേ ഭാരതത്തിലെ ലത്തീൻ സഭയ്ക്ക് നവ്യമായ ദശാബോധം നൽകുവാനുള്ള ഫാ. ആലത്തറയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ “മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലേയും വിദേശ രാജ്യങ്ങളിലും മേജർ സെമിനാരികളിൽ പാഠപുസ്തകമാണ്.
വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്. സമയ നിഷ്ഠയില്ലാതെ പലപ്പോഴും കാത്തലിക് വോക്സ് ന്യൂസിനു വേണ്ടി അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുമ്പോൾ തന്റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ വകവെക്കാതെ ആവശ്യങ്ങൾ അറിഞ്ഞ് മറുപടി നൽകുന്നതിനും ഒരിക്കലും ഈ കർമ്മയോഗിക്ക് യാതൊരു മടിയുമിലായിരുന്നു. റവ. ഡോ. സ്റ്റീഫൻ ആലത്തറക്ക് കാത്തലിക് വോക്സ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.