
ജോസ് മാർട്ടിൻ
ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ ആലത്തറ നാലമതും നിയമിതനായി, പുതിയകലാവധി 2030 വരെയാണ്. ഭാരത സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികൻ തുടർച്ചയായി നാലാമതും ഈ പദവിയിൽ മെത്രാൻ സമിതിയാൽ നിയോഗിക്കപ്പെടുന്നത്. 2014-ൽ ദേശീയ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായി ചുമചലയേറ്റ ഫാ. ആലത്തറയെ 2018-ലും, 2022-ലും 2026-ലും മെത്രാൻ സമിതി തുടർച്ചയായി നിയമിക്കുകയായിരുന്നു. ഡൽഹിയിലും ബാംഗ്ലൂരിലും ഗോവയിലുമുള്ള സി.സി.ബി.ഐയുടെ കാര്യാലയങ്ങളുടെ ഡയറക്ടറായും അദ്ദേഹം തുടരും.
2007 മുതൽ 2014 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ഡപ്യൂട്ടി സെക്രട്ടറി ജനറലായിരുന്ന അദ്ദേഹത്തെ കെ.സി.ബി.സി.യും തുടർച്ചയായി മൂന്നുവട്ടം നിയമിച്ചിരുന്നു. ഭാരതത്തിലെ ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയായ സി.സി.ബി.ഐ. അന്തർ ദേശീയമായി ശ്രദ്ധിക്കപ്പെട്ടത് ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ് എന്നത് ശ്രദ്ദേയമാണ്. ഭാരത സഭയുടെ മിഷൻ പ്രവർത്തനത്തെ സഹായിക്കുവാനായി “കമ്മ്യൂണിയോ”യുടെ സ്ഥാപനം, നിർമിത ബുദ്ധിയുടെ ഈകാലഘട്ടത്തിൽ സഭാപ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുവാൻ “കാത്തലിക്ക് കണക്ടിന്റെ” തുടക്കം, സി.സി. ബി. ഐയുടെ പ്രസിദ്ധീകരണ വിഭാഗത്തിനായി “ആർക്ക് ലൈറ്റ് ഗ്ലോബൽ” കമ്പനി എന്നിവക്ക് ആരംഭം കുറിച്ചത് ഫാ.സ്റ്റീഫൻ ആലത്തറയുടെ കാലഘട്ടത്തിലാണ്.
ബ്രിട്ടണും സ്കോട്ടലാന്റും അടക്കം ലോകത്തിലെ ഇരുപതിലധികം രാജ്യങ്ങൾ സി.സി.ബി.ഐ.യുടെ ആരാധന ക്രമഗ്രന്ഥങ്ങളാണ് ഉപയോഗിക്കുകന്നത്. ഇംഗ്ലീഷിൽ ആരാധനക്രമ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സി.സി.ബി.ഐ.യാണ് ഇപ്പോൾ ലോകത്തിൽ ഒന്നാമത്.സി. സി. ബി. ഐയുടെ സെക്രട്ടറിയേറ്റുകളായ ഗോവയിലെ ശാന്തി സദൻ, ഡൽഹി ഫരീദബാധിലെ ബദാനിയ, ബാംഗ്ലൂരിലെ പോന്തിഫിക്കൽ മിഷൻ സോസൈറ്റിയുടെ പുതിയ ഓഫീസ് സമുച്ചയം ന്യൂ ഡൽഹിയിലെ നവീകരിച്ച സി.സി.ബി.ഐ.യുടെ കേന്ദ്ര കാര്യാലയം എന്നിവയ്ക്ക് ആരംഭം കുറിച്ചതും ഫാ. ആലത്തറയുടെ കാലഘട്ടത്തിലാണ്.
വിവധങ്ങളായ ഭാഷകളും നിരവധിയായ സംസ്ക്കാരങ്ങളും വൈവിധ്യങ്ങളായ ജനസമൂങ്ങളുമുള്ള ഭാരത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹത്തെ ഒരുകുടുംബമായി പ്രേഷിത ദൗത്യത്തിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024-ൽ സി.സി.ബി.ഐ. പ്രസിദ്ധീകരിച്ച “പാസ്റ്ററൽ പ്ലാൻ” അന്തർ ദേശീയമായി ചർച്ച ചെയ്യപ്പെടുകയും നിരവധി മെത്രാൻ സമിതികൾ മാതൃകയാക്കുകയും ചെയ്തിരുന്നു. പാസ്റ്ററൽ പ്ലാനിലൂടേ ഭാരതത്തിലെ ലത്തീൻ സഭയ്ക്ക് നവ്യമായ ദശാബോധം നൽകുവാനുള്ള ഫാ. ആലത്തറയുടെ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിനെട്ടിലധികം പുസ്തങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ “മതബോധന ശാസ്ത്രത്തിന് ഒരു ആമുഖം” എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഭാരത്തിലേയും വിദേശ രാജ്യങ്ങളിലും മേജർ സെമിനാരികളിൽ പാഠപുസ്തകമാണ്.
വരാപ്പുഴ അതിരൂപത വൈദികനായ ഫാ. സ്റ്റീഫൻ ആലത്തറ ആലുവ മരിയാപുരം ഇടവക അംഗമാണ്. സമയ നിഷ്ഠയില്ലാതെ പലപ്പോഴും കാത്തലിക് വോക്സ് ന്യൂസിനു വേണ്ടി അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെടുമ്പോൾ തന്റെ ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ വകവെക്കാതെ ആവശ്യങ്ങൾ അറിഞ്ഞ് മറുപടി നൽകുന്നതിനും ഒരിക്കലും ഈ കർമ്മയോഗിക്ക് യാതൊരു മടിയുമിലായിരുന്നു. റവ. ഡോ. സ്റ്റീഫൻ ആലത്തറക്ക് കാത്തലിക് വോക്സ് കുടുംബത്തിന്റെ പ്രാർത്ഥനാശംസകൾ.
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
This website uses cookies.