
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കി രൂപതാ മുൻ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിൽ കാലംചെയ്തു, 78 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
ഇന്നലെ വൈകുന്നേരത്തോടുകൂടി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന്, തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു.
ഇടുക്കി രൂപയുടെ ആദ്യ ബിഷപ്പായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിരമിച്ചതിനുശേഷം കഴിഞ്ഞ രണ്ടു വർഷമായി ഇടുക്കിരൂപതാ ആസ്ഥാനത്ത് വിശ്രമ ജീവിതത്തിലായിരുന്നു.
അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മൃതദേഹ സംസ്കാരം മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ മെയ് 5 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് വാഴത്തോപ്പ് കത്തീഡ്രലിൽ നടക്കും. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചായിരിക്കും ക്രമീകരണങ്ങൾ നടത്തുക.
ജനനം: 1942 സെപ്റ്റംബർ 23-ന് പാലയ്ക്ക് സമീപമുള്ള കുരുവനാൽ, മാതാപിതാക്കൾ ലൂക്ക-എലിസബത്ത് (കുഞ്ഞുകുട്ടി – ഏലിക്കുട്ടി) ദമ്പതികളുടെ മൂന്നാമത്തെ മകൻ.
പൗരോഹിത്യ സ്വീകരണം: 1971 മാർച്ച് 15-ന് ബിഷപ്പ് മാർ മാത്യു പോത്തനമുഴിയിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബ ഇടവകയായ കുഞ്ചിത്തണ്ണിയിലെ തിരുക്കുടുംബ ദേവാലയത്തിൽ വച്ച്.
പഠനം: ലിറ്റർജിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടി.
മറ്റ് പ്രവർത്തന മേഖലകൾ: ഡോക്ടറേറ്റ് പഠനാന്തത്തിന് മുൻപും ശേഷവും ഏതാനും ഇടവകകളിൽ സേവനം ചെയ്തു.
1990-ൽ അദ്ദേഹം രൂപതയുടെ ചാൻസലറായും സെക്രട്ടറിയായും നിയമിതനായി. കൂടാതെ, വടവാതൂർ പൗരസ്ത്യ വിദ്യാപീഠം വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.
2000-ൽ കോതമംഗലത്തെ സെന്റ് ജോസഫ്സ് മൈനർ സെമിനാരിയുടെ റെക്ടറായി നിയമിതനായി.
എപ്പിസ്‌കോപ്പൽ പദവി: 2003-ൽ കോത്തമംഗലം രൂപതയുടെ എട്ട് ഫൊറോനാകളെ വേർതിരിച്ച് ഇടുക്കി എപ്പാർക്കി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സ്ഥാപിച്ചപ്പോൾ, റവ.ഡോ.മാത്യു ആനിക്കുഴിക്കാട്ടിലിനെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു.
തുടർന്ന്, 2003 മാർച്ച് 2-ന് ഇടുക്കി രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയും, ബിഷപ്പായി അഭിക്ഷിതതാനാവുകയും, ആദ്യ ബിഷപ്പായി സ്ഥാനമേൽക്കുകയും ചെയ്തു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.