
സ്വന്തം ലേഖകൻ
റോം: മലയാള സംഗീത രംഗത്തെ വിസ്മയമാക്കുന്ന പ്രമുഖർ അണിനിരന്ന “അതിജീവനം” എന്ന പേരിൽ കളർ + ക്രിയേറ്റീവ്സ് പുറത്തിറക്കിയ പ്രാർത്ഥനാ ഗാനചിത്രീകരണം സോഷ്യൽ മീഡിയായിൽ വൈറലാവുന്നു. കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ചു നിൽക്കുന്ന രാജ്യത്തിനും, ലോകത്തിനുമുഴുവനും, സൗഖ്യവും ബലവും യാചിച്ചുകൊണ്ടും, നമ്മുടെ ആരോഗ്യപ്രവർത്തകർക്കും, ഭരണകർത്താക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് എഴുപതോളം കലാകാരന്മാർ അണിചേർന്ന പ്രാർത്ഥനാഗാനമാണ് “അതിജീവനം”.
ഭക്തിഗാനരംഗത്തെ പ്രമുഖഗായകരും, സംഗീത സംവിധായകരും, വാദ്യസംഗീതജ്ഞരും, എഴുത്തുകാരും, ശബ്‌ദ-സാങ്കേതിക പ്രവർത്തകരും, ആസ്വദകരുമെല്ലാം അംഗങ്ങളായിട്ടുള്ള “കളർ + ക്രിയേറ്റീവ്സ്” എന്ന ഫേസ്ബുക്ക്-വാട്ട്സ്‌ആപ്പ് സംഗീത സൗഹൃദക്കൂട്ടായ്മയുടെ പ്രഥമസംരംഭമായാണ് ഈ പ്രാർത്ഥനാ ഗാനചിത്രീകരണം പുറത്തിറങ്ങിയിരിക്കുന്നത്. കൊറോണക്കാലത്തെ ലോക്ഡൗണിലും മറ്റ് അനേകം പരിമിതികൾക്കിടയിലും ലോകത്തിന്റെ പലയിടങ്ങളിലുമായിരുന്നു കൊണ്ടാണ് ഈ സംരംഭം പൂർത്തീകരിച്ചതെന്ന് പ്രാർത്ഥനാ ഗാനചിത്രീകരണത്തിന്റെ പ്രവർത്തനങ്ങളെ ഏകോവിപ്പിച്ച ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.
ഈ മഹാമാരിയിൽ ലോകത്തിന് കരുതലും കാവലുമാകാൻ കരുണാമയനായ ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ജിജോ പാലോടാണ്. ഫാ.നെൽസൻ ഡിസിൽവ ഒ.എസ്.ജെ.യാണ് സംഗീതം നൽകിയിരിക്കുന്നത്. ഓർക്കസ്ട്രേഷനും, ശബ്ദമിശ്രണവും നിർവ്വഹിച്ചിരിക്കുന്നത് ഷാജി ജൂസ ജേക്കബും, കീബോർഡ് പ്രോഗ്രാമിംഗ് ബോൾഷോയിയുമാണ് ചെയ്തിരിക്കുന്നത്.
“കളർ + ക്രിയേറ്റീവ്സ്” എന്ന കൂട്ടായ്മയുടെ രൂപപ്പെടലിനു പിന്നിൽ, കലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ഒരുമിപ്പിക്കുന്നതിന് പ്രചോദനമായത് അനുഗ്രഹീത ക്രിസ്തീയ ഗാനരചയിതാവ് ഫാ.ജോസഫ് പാറാംകുഴിയും (പൈതലാം യേശുവേ, ദൈവം പിറക്കുന്നു മനുഷ്യനായ് ബാദ്‌ലഹേമിൽ, മഞ്ഞുപൊഴിയുന്ന മാമരം കോച്ചുന്ന, ദൈവം നിരുപമ സ്നേഹം, തുടങ്ങി പതിനായിരത്തിലധികം ഗാനങ്ങൾ), റവ.ഡോ.ഡൈസനുമാണെന്ന് ഫാ.ജിബു ജെ.ജാജിൻ പറഞ്ഞു.
https://www.facebook.com/217186268375915/posts/2941815972579584/?extid=pheDC4tuAamVwiCv&d=null&vh=e
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.