
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്തങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലത്തിലെ മരിയന്‍ തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ തുടക്കം.
കൊടിയേറ്റിന് മുന്നോടിയായി ചൊവ്വാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര അമലോത്ഭവമാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്ന് ആരംഭിച്ച പതാക പ്രയാണം ഉദയന്‍കുളങ്ങര ചെങ്കല്‍ വഴി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന്, ദേവാലയത്തിന് മുന്നില്‍ പ്രത്യേകം ക്രമികരിച്ച വേദിയില്‍ തീര്‍ഥാടന കൊടി സ്ഥാപിച്ചു.
കൊടിയേറ്റ് ചടങ്ങുകളുടെ മുന്നോടിയായി വേദിയിലെ കൂറ്റന്‍ സ്ക്രീനില്‍ ഇടവകയുടെ ചരിത്രത്തിന്‍റെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കപെട്ടതോടെ ഇടവകയിലെ 22 ബാലികമാര്‍ സ്വാര്‍ഗ്ഗാരോപിത മാതാവിനെ സ്തുതിച്ച് കൊണ്ട് സ്വാഗതം നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന്, തമിഴ് ഇംഗ്ലീഷ് മലയാളം ഭാഷകളില്‍ ഇടവകയുടെ ലഘു ചരിത്രം വായിച്ചു. തീര്‍ഥാടനത്തിന്‍റെ വിളംബരം അറിയിച്ച് തീര്‍ഥാടന തിരി വേദിയില്‍ ഇടവക വികാരി തെളിയിച്ചു.
തുടര്‍ന്ന്, തിരുനാളിന്‍റെ ഔദ്യോഗിക പ്രഖ്യാപനവും ഇടവക വികാരി മോണ്‍.വി.പി.ജോസ് നടത്തി. ഇടവക വികാരി തീര്‍ഥാടകര്‍ക്കും ഇടവകയിലെ വിശ്വസികള്‍ക്കും തീര്‍ഥാടന പ്രതിജഞ്ജ ചൊല്ലിക്കൊടുത്തു.
മാതാവിനെ സ്തുതിച്ച് കൊണ്ടുളളള ഗാനം ഗായക സംഘം ആലപിച്ചതോടെ മാലാഖകുഞ്ഞുകളുടെ അകമ്പടിയില്‍ തീര്‍ഥാടന പതാക കൊടി മരത്തിന്‍റെ ചുവട്ടിലേക്ക് പ്രദക്ഷിണമായി എത്തിച്ചു. തുടര്‍ന്ന്, 10 ദിവസം നീണ്ടു നില്‍ക്കുന്ന തീര്‍ഥാടനത്തിന് വികാരി മോണ്‍. വി.പി. ജോസ് കൊടിയേറ്റി. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അല്‍മായ കമ്മിഷന്‍ ഡയറക്ടര്‍ ഫാ.എസ്.എം. അനില്‍കുമാര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ബനഡിക്ട് ജി ഡേവിഡ് വചന സന്ദേശം നല്‍കി.
ഇന്നലെ നടന്ന സമൂഹ ദിവ്യബലിക്ക് കൊല്ലംകോട് ഇടവക വികാരി ഫാ.ഷാജു വില്ല്യംസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോണ്‍ ബോസ്കോ വചന സന്ദേശം നല്‍കി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.