
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ദേവാലയത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2200 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ സ്വര്‍ഗ്ഗാരോപിത മാതാവ് ദര്‍ശനം നല്‍കുന്നതിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ തദ്ദേശീയ വൈദികനായ മോണ്‍.മാനുവല്‍ അന്‍പുടയാന്റെ ജീവിത ചരിത്രവും ഭലകവും, വ്ളാത്താങ്കര ഇടവകയുടെ ചരിത്രം, 212 പഴക്കമുളള പഴയ ദേവാലയ ഗോപുരത്തിലെ കുരിശ്, ബൈബിളിലെ വിവിധ സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.രാജദാസ്, ഫാ.ഷാജി ഡി.സാവിയോ, ഫാ. ക്രിസ്റ്റിന്‍ സഹവികാരി ഫാ.ടോണി മാത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .
രാവിലെ 6.30-ന് മരിയന്‍ തീര്‍ത്ഥാടന വിളംബര ബൈക്ക് റാലി നടക്കും. വൈകിട്ട് 6-ന് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 തിരികള്‍ കൊണ്ട് ദീപാര്‍ച്ചനയും ഉണ്ടാവും. അറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് ദീപാര്‍ച്ചനയുടെ ആദ്യ തിരിതെളിക്കും.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.