
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍ കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ തീര്‍ത്ഥാടനത്തിന്റെ മുന്നോടിയായി ദേവാലയത്തിന് മുന്നില്‍ പുതുതായി നിര്‍മ്മിച്ച സ്വര്‍ഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോ ആശീര്‍വദിച്ചു. നെയ്യാറ്റിന്‍കര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവല്‍ ആശീര്‍വാദകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി.
2200 ചതുരശ്ര അടിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗ്രോട്ടോയില്‍ സ്വര്‍ഗ്ഗാരോപിത മാതാവ് ദര്‍ശനം നല്‍കുന്നതിന്റെ ദൃശ്യവിഷ്കാരം ഒരുക്കിയിട്ടുണ്ട്. കൂടാതെ നെയ്യാറ്റിന്‍കര രൂപതയിലെ ആദ്യ തദ്ദേശീയ വൈദികനായ മോണ്‍.മാനുവല്‍ അന്‍പുടയാന്റെ ജീവിത ചരിത്രവും ഭലകവും, വ്ളാത്താങ്കര ഇടവകയുടെ ചരിത്രം, 212 പഴക്കമുളള പഴയ ദേവാലയ ഗോപുരത്തിലെ കുരിശ്, ബൈബിളിലെ വിവിധ സംഭവങ്ങള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ഗ്രോട്ടോ നിര്‍മ്മിച്ചിരിക്കുന്നത്.
ആശീര്‍വാദ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി മോണ്‍.വി.പി.ജോസ്, നെയ്യാറ്റിന്‍കര റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.ഡി.സെല്‍വരാജന്‍, ഡോ.രാജദാസ്, ഫാ.ഷാജി ഡി.സാവിയോ, ഫാ. ക്രിസ്റ്റിന്‍ സഹവികാരി ഫാ.ടോണി മാത്യു തുടങ്ങിയവര്‍ സഹകാര്‍മ്മികരായി .
രാവിലെ 6.30-ന് മരിയന്‍ തീര്‍ത്ഥാടന വിളംബര ബൈക്ക് റാലി നടക്കും. വൈകിട്ട് 6-ന് തീര്‍ത്ഥാടനത്തിന് മുന്നോടിയായി 5001 തിരികള്‍ കൊണ്ട് ദീപാര്‍ച്ചനയും ഉണ്ടാവും. അറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് ദീപാര്‍ച്ചനയുടെ ആദ്യ തിരിതെളിക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.