
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6 ന് ആരംഭിക്കുന്ന തീര്‍ഥാടനത്തിന്‍റെ ഭാഗമായി മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം ഞായറാഴ്ച നടക്കും. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്കും ബി.സി.സി. ലീഡര്‍മാരുടെ നേതൃത്വത്തില്‍ കത്തിച്ച തിരികളുമായാണ് ജ്വലാ പ്രയാണം സംഘടിപ്പിക്കുന്നത്. ജ്വാലാ പ്രയാണത്തിന്‍റെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവക ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി നിർവഹിക്കും.
തുടര്‍ന്ന്, 33 യൂണിറ്റ് ലീഡര്‍മാര്‍ക്കും മോണ്‍.വി.പി.ജോസ് 33 തിരികള്‍ കൈമാറും. തുടര്‍ന്ന് ഇടവക വികാരിയുടെ നേതൃത്വത്തില്‍ 33 കുടുംബയൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് ‘തീര്‍ത്ഥാടന ജ്വാലാ പ്രയാണവും’ തീര്‍ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങളും നടക്കും.
കുടുംബ യോഗങ്ങളെ തുടര്‍ന്ന് ഇടവകയിലെ 1050 കുടുംബങ്ങളിലേക്കും പ്രത്യേകം തിരികള്‍ കൈമാറും. ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്.
ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ആശീര്‍വദിക്കും.
4 ന് രാവിലെ 6.30-ന് തീര്‍ത്ഥാടന വിളംബര ഘോഷയാത്ര ഉണ്ടാകും. വൈകിട്ട് 6-ന് 5001 ദീപകള്‍ കൊണ്ട് സ്വര്‍ഗ്ഗാരോപിത മതാവിന് ദീപാജ്ഞലി സമര്‍പ്പണം. ദീപാജ്ഞലിയുടെ തിരിതെളിയിക്കല്‍ ആറ്റിങ്ങല്‍ എം.പി.അടൂര്‍ പ്രകാശ് നിര്‍വ്വഹിക്കും. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ്ജ് പുളിക്കല്‍ പങ്കെടുക്കും.
തീര്‍ത്ഥാടനത്തിന്‍റെ ആരംഭ ദിനത്തില്‍ ഇടവകയിലെ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരയും അരങ്ങേറും.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.