
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: തെക്കന്‍കേരളത്തിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തില്‍ ഓഗസ്റ്റ് 6-ന് ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി “മരിയന്‍ തീര്‍ത്ഥാടന ജ്വാലാ പ്രയാണം” ആരംഭിച്ചു. ഇടവകയിലെ 33 കുടുംബ യൂണിറ്റുകളിലേക്ക് ബി.സി.സി. ലീഡര്‍മാരുടെയും റിസോഴ്സ് ടീം അഗങ്ങളുടെയും നേതൃത്വത്തില്‍ലാണ് ജ്വാല പ്രയാണത്തിന് തുടക്കമായത്.
പരിപാടിയുടെ ഉദ്ഘാടനം ഇടവക വികാരിയും നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓർഡിനേറ്ററുമായ മോണ്‍.വി.പി.ജോസ് ഇടവകാ ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ ഡി.ഫ്രാന്‍സിസിന് കൈമാറി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 33 യൂണിറ്റ് ലീഡര്‍മാര്‍ക്ക് മോണ്‍.വി.പി.ജോസ് തിരികള്‍ കൈമാറി.
പരിപാടിയില്‍ ഇടവക സഹവികാരി ഫാ.ടോണി മാത്യൂ മുണ്ടപ്ലാക്കല്‍, വ്ളാത്താങ്കര ഫൊറോന ആനിമേറ്റര്‍ ഡി.സുനില്‍, ഡീക്കല്‍ അനുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എല്ലാ കുടുംബ യൂണിറ്റുകളിലേക്കും തീര്‍ത്ഥാടന വിളംബരം അറിയിച്ച് തീര്‍ത്ഥാടന ജ്വാലാ പ്രയാണവും, തീര്‍ത്ഥാടന വിശേഷാല്‍ കുടുംബ യോഗങ്ങള്‍ക്കും തുടക്കമായി. അടുത്ത ഞായറാഴ്ച ജ്വാലാ പ്രയാണം തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരും.
ആഗസ്റ്റ് 6-നാണ് തീര്‍ത്ഥാടനത്തിന് തുടക്കമാവുന്നത്. ആഗസ്റ്റ് 3 ന് വൈകിട്ട് 5.30-ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ ദേവാലയത്തിന് മുന്നിലെ മാതാവിന്‍റെ പുതിയ ഗ്രോട്ടോ ആശീര്‍വദിക്കും.
തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി മോണ്‍.വി.പി.ജോസും തീര്‍ത്ഥാടന ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ് രാജും അറിയിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.