
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുതിർന്ന പൗരൻമാർ അറിവും അനുഭവവും ഒത്തു ചേർന്ന ഗുരുക്കന്മാരാണെന്നും സമൂഹം അവരെ പ്രയോജനപ്പെടുത്തി വളരണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി വികാരി മോൺ.നിക്കോളാസ്. റ്റി. പറഞ്ഞു. ഇടവകയുടെ ഫാമിലി അപ്പോസ്റ്റലേറ്റ് മിനിസ്ട്രിയും സീനിയർ സിറ്റിസൺസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച “ജീവിതവും ധന്യതയും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
ഫോറം പ്രസിഡന്റ് എ.ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ.എഫ്.എം. ലാസർ, ഫാ.മാത്യു, ഫാ.ഡാനിയേൽ, വെൻസസ് ലാവോസ് ലോറൻസ്, മിനിസ്ട്രി കൺവീനർ ബെനഡിക്ടാ ജെറാർഡ്, മച്ച്യൂരിറ്റി ഫ്രാങ്ക്ളിൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന്, മദർ തെരേസ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാറിൽ ഡോ.എഫ്.എം.ലാസർ വിഷയാവതരണം നടത്തി. നൂറ്റമ്പതോളം പേർ ആടിയും, പാടിയും, പഠിച്ചും, പഠിപ്പിച്ചും, കളിച്ചും, സമ്മാനങ്ങൾ വാങ്ങിയും സെമിനാർ ദിനം അവിസ്മരണീയമാക്കി.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.