
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാദർ മോസ്സസ് പെരേര അന്തരിച്ചു, 93 വയസായിരുന്നു. കുമാരപുരത്തുള്ള രൂപതയുടെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മൃതസംസ്ക്കാര ശുശ്രൂഷ നാളെ (23.01.2020) ഉച്ചക്ക് 3.00-ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടക്കും.
19.11.1926-ൽ മലേഷ്യയിലെ ജോഹൂറിൽ ജനനം. റാഫേൽ പെരേര-സിബിൽ പെരേര എന്നിവരാണ് മാതാപിതാക്കൾ. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സന്യാസസഭയിൽ അംഗമായി തുടക്കം.
സ്‌കൂൾ വിദ്യാഭ്യാസം തിരുവനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറിയിലും, ഉപരിപഠനം യൂണിവേഴ്സിറ്റി കോളേളിലും, മദ്രാസ് ടീച്ചിങ് ട്രെയിനിങ് കോളേജിലുമായി പൂർത്തിയാക്കി.
1.7.19 61-ൽ പൗരോഹിത്യ സ്വീകരണം. തുടർന്ന് ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ ഭാഷാ അധ്യാപകനായും, ചെന്നൈ ഗബ്രിയേൽ സ്കൂൾ, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഹൈസ്കൂൾ എന്നിവയുടെ പ്രധാനാധ്യാപകനായും സേവനമുഷ്‌ടിച്ചശേഷം തിരുവനന്തപുരം ലത്തീൻ രൂപതയിൽ തന്റെ വൈദീക ജീവിതം തുടർന്നു. തിരുവനന്തപുരം രൂപതയിലെ പുല്ലുവിള ലിയോ XIII ഹൈസ്കൂളിന്റെ പ്രധാനാധ്യാപകനായും, തിരുവനന്തപുരം രൂപത കോർപ്പറേറ്റ് മാനേജ്മെന്റ് കറസ്പോണ്ടന്റായും സേവനമനുഷ്‌ടിച്ചു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.