
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി 9 കുടുംബങ്ങൾക്കായി സ്ഥലം പതിച്ചുനൽകി മാതൃകയാകുകയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത. അതിരൂപതാ മെത്രാപോലീത്താ ഡോ.സൂസപാക്യമാണ് നിര്‍ദ്ധനരായ ഓരോ കുടുംബങ്ങള്‍ക്കും വീടുവയ്ക്കുവാനാവശ്യമായ മൂന്നു സെന്റ് സ്ഥലം വീതം റെജിസ്ട്രേഷന്‍ നടപടികള്‍ പൂർത്തിയാക്കി കൈമാറിയത്.
കാലം ചെയ്ത പീറ്റര്‍ ബെര്‍ണാര്‍ഡ് പെരേര പിതാവിന്റെ ബന്ധുവായ മുരുക്കുംപുഴ സ്വദേശിനി ശ്രീമതി.കാതറിന്‍ പേരേര തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റിക്ക് ദാനമായി നൽകിയ സ്ഥലത്തിൽ നിന്നാണ് 9 പേർക്ക് ഭൂമി നൽകിയത്.
മുരുക്കുംപുഴ ഇടവക വികാരി ഫാ.തോമസ് നെറ്റോ, ടി.എസ്.എസ്.എസ്. ഡയറക്റ്റർ റവ.ഡോ.സബാസ്, ശ്രീ.ജേറാർഡ് തുടങ്ങിയവർ റെജിസ്ട്രേഷന്‍ നടപടികളില്‍ സന്നിഹിതനായിരുന്നു.
2017 ലും 2018 ലുമായി ഇതുപോലെ 11 കുടുംബങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ‘ഭവനം ഒരു സമ്മാനം’ പദ്ധതിയുടെ ഭാഗമായി സ്ഥലം പതിച്ചു നൽകിയിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.