
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപത, വേളി യൂത്ത് ഹോസ്റ്റലിൽ എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന “ലാംപ് കോഴ്‌സ്”ൽ എഫ്.എം. ലാസർ സെമിനാറിന് നേതൃത്വം കൊടുത്തു. ‘യുവാവായ ക്രിസ്തു ലോക
നിർമ്മിതിക്ക് ശ്രമിച്ചതുപോലെ
യുവാക്കൾ രാഷ്ട്രനിർമ്മാണത്തിനായി രംഗത്തിറങ്ങണം’ എന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. “വ്യക്തിജീവിതം സമൂഹത്തിൽ” എന്ന ആനുകാലിക പ്രസക്തമായ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ജീവിതവും പ്രവർത്തനങ്ങളും പ്രതിസന്ധികളും സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എഫ്.എം. ലാസർ സെമിനാർ നയിച്ചത്.
യുവത്വം കർമ്മനിരതമാണ്. ക്രിയാത്മകവും അതിനൂതനവുമായ ശേഷികളുടെ പ്രകടനം യുവത്വത്തിന്റെ സവിശേഷതകളാണ്. ക്രിസ്തു ചിന്തകളിലൂന്നിയ യുവതയുടെ പ്രയാണം സമൂഹത്തെയും രാജ്യത്തെയും നേർദിശയിൽ പടുത്തുയർത്താൻ ഉപകരിക്കും. രാഷ്ട്രപിതാവ് ഗാന്ധിജി അത് ഭംഗിയായി നിർവ്വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മാർഗങ്ങളിൽ ക്രൈസ്തവ മൂല്യങ്ങൾ എന്നും അദ്ദേഹത്തിനു വഴിവിളക്കുകൾ ആയിരുന്നു. എന്നീ ചിന്തകൾ അദ്ദേഹം യുവജനങ്ങളുമായി പങ്കുവെച്ചു.
ഇൻഡാക്ടെന്റ് ദേശീയ പ്രസിഡന്റും, ദിസ്എബിലിറ്റി മിഷൻ കേരളയുടെ ചെയർമാനും, അറിയപ്പെടുന്ന ലഹരി വിരുദ്ധ പ്രവർത്തകനും, പ്രശസ്ത മാനേജ്‌മെന്റ് കൺസൽട്ടൻറും, എച്ച്.ആർ.എം. ട്രെയ്നറുമാണ് എഫ്എം.ലാസർ.
തിരുവനന്തപുരം ലത്തീൻ അതിരൂപത എൽ.സി.വൈ.എം. യുവാക്കൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു കോഴ്സാണ് “ലാംപ് കോഴ്‌സ്”.
അതിരൂപത പ്രസിഡന്റ് ജോണി. എം.എ. ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷിജു റോബിൻ, വൈസ് പ്രസിഡന്റുമാരായ രേവതി, ബെൻസൻ, ആനിമേറ്റർ സിസ്റ്റർ ലിൻസ എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല" (മത്താ 10: 37). മനുഷ്യത്വരഹിതമെന്നു തോന്നുന്ന ഒരു…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ "ഭയപ്പെടേണ്ട". ഈ സുവിശേഷ ഭാഗത്തിൽ മൂന്നുപ്രാവശ്യമാണ് യേശു പറയുന്നത് മനുഷ്യരെ ഭയപ്പെടേണ്ട കാര്യമില്ലായെന്ന്. ഒരു കൊടുങ്കാറ്റുള്ള…
പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
This website uses cookies.