Categories: World

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സാത്താന്റെ മദ്യശാലയിൽ നിന്ന് ക്രിസ്തുവിന്റെ അൾത്താരയിലേയ്ക്ക്

സ്വന്തം ലേഖകൻ

സ്‌പെയിൻ: മദ്യശാലാ നടത്തിപ്പുകാരനായിരുന്ന കാസറെസ് ഇന്ന്‍ കത്തോലിക്കാ പുരോഹിതനായ ഫാ. ജുവാന്‍ ഡി കാസറെസായി മാറിയിരിക്കുന്നു. 15 വര്‍ഷമായി വിശുദ്ധ കുര്‍ബാനയിൽ പോലും സംബന്ധിക്കാതിരുന്ന ഒരു ജ്ഞാനസ്നാനം സ്വീകരിച്ച കത്തോലിക്കാനായിരുന്നു അദ്ദേഹം.

നിയമപഠനം ഇടക്ക് ഉപേക്ഷിച്ച്, 2006-ല്‍ തന്റെ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ സ്പെയിനിലെ സാന്റാണ്ടറില്‍ കാസറെസ് ഒരു ബാര്‍ തുടങ്ങി. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ ബാര്‍ നഷ്ടത്തിലായി. ജീവിതത്തിലെ ദിശാബോധം നഷ്ടപ്പെട്ട കാലഘട്ടം ഫാ. കാസറെസ് ഓർക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിൽ മാറ്റത്തിന് കാരണമായത് ഈ കാലഘട്ടവും, തന്റെ സുഹൃത്തും എന്നാണ് അദ്ദേഹം കരുതുന്നത്. ആദ്യമൊക്കെ സുഹൃത്തുമായി സംസാരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ കൂടെ പള്ളിയിൽ പോയിരുന്നതെങ്കിലും, ക്രമേണ തന്റെയുള്ളിൽ മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങുകയും ഒരു പതിറ്റാണ്ടിന് ശേഷം താൻ കുമ്പസാരിക്കുകയും ചെയ്തു. കുമ്പസാരം തന്നെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചുവെന്നും, പിന്നെ ഒരിക്കലും ആ ദൈവാനുഭവത്തിൽ നിന്ന് പിന്മാറാൻ സാധിച്ചിട്ടില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

അധികം താമസിയാതെതന്നെ കാസറെസ് നിയമ പഠനം പുനരാരംഭിച്ചു. പഠനം ആരംഭിച്ച് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ ദൈവവിളി തനിക്ക് മനസ്സിലായതെന്ന് അദ്ദേഹം പറയുന്നു. ദൈവവിളിക്കുള്ള സമ്മതത്തെ അദ്ദേഹം വിശേഷിപ്പിച്ചത് ഇങ്ങനെയാണ്, “ഒരു വിവാഹം ചെയ്ത് തന്റെ കാര്യങ്ങള്‍ നോക്കുന്ന ഭാര്യയോടൊപ്പം താമസിക്കുവാനായിരുന്നു തനിക്കിഷ്ടം. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ മറ്റൊന്നായിരുന്നു”.

ദൈവവിളിയെ കുറിച്ചുള്ള ചിന്ത തന്നെ അസ്വസ്ഥമാക്കിയപ്പോൾ സാന്റാണ്ടറിലെ മെത്രാനായ വിൻസെന്റ് ജിമെനെസിനെ സമീപിക്കുകയും തുടർന്ന്, സെമിനാരിയില്‍ പ്രവേശിക്കുകയുമായിരുന്നു. അങ്ങനെ, 2018 ജനുവരിയിൽ ഫാ. ജുവാന്‍ ഡി കാസറെസ് പൗരോഹിത്യ പട്ടം സ്വീകരകരിച്ച് അൾത്താരയിൽ നിന്ന് ക്രിസ്തുവിന്റെ തിരുശരീരവും രക്തവും വിളമ്പുവാനാരംഭിച്ചു.

പൗരോഹിത്യവും കുമ്പസാരമെന്ന പരിശുദ്ധമായ കൂദാശയും, അനാവശ്യ ചർച്ചകളിലൂടെ മലീമസമാക്കുന്നവർക്ക് ഒരു വെല്ലുവിളിയാണ് ഫാ. ജുവാന്‍ ഡി കാസറെസിന്റെ ജീവിതം.

vox_editor

Recent Posts

14th Sunday_2026_തിരസ്കരിക്കപ്പെട്ടവന്റെ പ്രാർത്ഥനയും പ്രത്യാശയും

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…

2 days ago

വത്തിക്കാനിലെ ഡിക്കാസ്റ്ററി സെക്രട്ടറിയായി സിസ്റ്റര്‍ സുജിത സേവ്യര്‍

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപത ചുള്ളിമാനൂര്‍ തിരുഹ്യദയ ഫൊറോന ദൈവാലയാംഗവും ഒ എസ് എച്ച് ജെ (Oblate…

3 days ago

അപകടത്തില്‍ കന്യാസ്ത്രീക്ക് ദാരുണാന്ത്യം

  അനില്‍ ജോസഫ് കോതമംഗലം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് തെറിച്ചുവീണ കന്യാസ്ത്രീക്ക് ധാരുണാന്ത്യം കോതമംഗലം സെന്‍റ് വിന്‍സന്‍റ്…

5 days ago

നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം പളളിയില്‍ മോഷണം

അനില്‍ ജോസഫ് നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ…

5 days ago

രണ്ട് ഇന്ത്യന്‍ ആര്‍ച്ചുബിഷപ്പുമാര്‍ ലിയോ പതിനാലാമന്‍ പാപ്പയില്‍ നിന്ന് പലിയം സ്വീകരിച്ചു

  വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ ദിനമായ ജൂണ്‍ 29ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ഭക്തിനിര്‍ഭരമായ…

6 days ago

സ്നേഹത്തിലും സത്യത്തിലും അധിഷ്ഠിതമായ കൂട്ടായ്മ കെട്ടിപ്പടുക്കണം: പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : സഭയുടെ രണ്ട് തൂണുകളായ വിശുദ്ധ പത്രോസിന്‍റെയും, വിശുദ്ധ പൗലോസിന്‍റെയും തിരുനാള്‍ ആഘോഷിക്കുന്ന ജൂണ്‍…

6 days ago