
അനിൽ ജോസഫ്
കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് ഫൊറോന ദേവാലയ തിരുനാളിന് ഇന്ന് തുടക്കമായി. 18-ന് സമാപിക്കും. ഇടവക വികാരിയും കാട്ടാക്കട ഫൊറോന വികാരിയുമായ ഫാ.വല്‍സലന്‍ ജോസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
കൊടിയേറ്റിന് മുന്നോടിയായി ഇടവകയിലെ കുടുംബ യൂണിറ്റുകളില്‍ നിന്ന് ദീപവാഹക പതാക പ്രദക്ഷിണം ഉണ്ടായിരുന്നു. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന്‍ കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജേക്കബ് മെന്‍റസ് വചന സന്ദേശം നല്‍കി.
9 മുതല്‍ 13 വരെ നടക്കുന്ന മുതിയാവിള ബൈബിള്‍ കണ്‍വെന്‍ഷന് അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിലും സംഘവും നേതൃത്വം നല്‍കും.
തിരുനാള്‍ ദിനങ്ങളില്‍ മോണ്‍.സെല്‍വരാജന്‍,മോണ്‍.അല്‍ഫോണ്‍സ് ലിഗോറി, ഫാ.എം.കെ.ക്രിസ്തുദാസ്, ഡോ.അലോഷ്യസ് സത്യനേശന്‍, ഫാ.ജെറാള്‍ഡ് മത്യാസ്, ഫാ.ഡെന്നിസ് മണ്ണൂര്‍, ഫാ.സ്റ്റാന്‍ലി രാജ്, ഫാ.ജോജോ ചക്കുമൂട്ടില്‍, ഫാ.ജോസഫ് പാറാംങ്കുഴി, ഡോ.ക്രിസ്തുദാസ് തോംസണ്‍, ഫാ.ബിനു വര്‍ഗ്ഗീസ്, ഫാ.സെബാസ്റ്റ്യന്‍കൂടപ്പാട്, ഫാ.അഗസ്റ്റിന്‍ പുന്നോലില്‍, ഡോ.ജയരാജ് ജെ ആര്‍, ഫാ.വര്‍ഗ്ഗീസ് നടുതല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
17-ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. 18-ന് രാവിലെ 10.30 ന് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സമൂഹ ദിവ്യബലി, ഡോ.ലോറന്‍സ് കുലാസ് വചന സന്ദേശം നല്‍കും. തുടര്‍ന്ന് സ്നേഹ വിരുന്ന്.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.