
സ്വന്തം ലേഖകൻ
വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് ഒടുവിൽ കാത്തിരുന്ന നീതി ലഭിച്ചിരിക്കുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനീ സമൂഹം സി.ലൂസിയുടെ ആഗ്രഹത്തോടൊപ്പം നിൽക്കുവാൻ തീരുമാനിച്ചു, അതിനാൽ തന്നെ റോമിൽ നിന്നുള്ള പുറത്താക്കൽ തിട്ടൂരവും നൽകിക്കഴിഞ്ഞു. സ്വന്തം സന്യാസ സമൂഹത്തിന്റെ ജീവിത ക്രമത്തിനും നിയമാവലിക്കും വിരുദ്ധമായി ജീവിക്കുകയും, സന്യാസ ജീവിതക്രമം അനുവദിച്ചിട്ടുള്ളതിൽ കവിഞ്ഞ വ്യക്തി സ്വാതന്ത്ര്യവും, സ്വയംപര്യാപ്തതയും തനിക്കുണ്ടെന്ന് അവകാശപ്പെടുകയും, സ്വതന്ത്രമായി ജീവിച്ചുവരികയും ചെയ്തിരുന്ന ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ് സന്യാസിനീ സമൂഹം സന്യാസപരമായ ജീവിത ക്രമത്തിൽനിന്നും, അതിന്റെ എല്ലാ ചുമതലകളിൽനിന്നും അവകാശങ്ങളിൽനിന്നും ഔദ്യോഗികമായി സ്വാതന്ത്രയാക്കി.
പരിശുദ്ധ സിംഹാസനത്തിന്റെയും ഭാരതത്തിലെ അപ്പോസ്തോലിക് നുൺഷിയോയുടെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് നടപടി. സന്യാസ സമൂഹത്തിന്റെ തീരുമാനം അംഗീകരിച്ചു പുറത്തുപോവുകയോ, നിയമപ്രകാരമുള്ള അപ്പീൽ നൽകുകയോ ചെയ്യാം. അപ്പീൽ നൽകുന്നതിന് 10 ദിവസങ്ങൾ അനുവദിച്ചിട്ടുണ്ട്. തനിക്ക് ഉണ്ടെന്ന് അവർ അവകാശപ്പെട്ടുവന്നിരുന്ന സ്വയം പര്യാപ്തതയും, വ്യക്തി സ്വാതന്ത്ര്യവും ഇപ്പോൾ അവർക്കു കരഗതമായിരിക്കുന്നു. സന്യാസസമൂഹത്തിന്റെ നടപടി തികച്ചും നിയമപരവും ശരിയുമാണ്.
ലൂസി കളപ്പുരയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവ്
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.