
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്‍ഗ്രിം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടമായി അനുവദിക്കുന്ന 91 ലക്ഷം രൂപയുടെ അമിനിറ്റി സെന്ററിന്റെ ശിലാഫലകത്തിന്റെ അനാശ്ചാതനവും, അടിസ്ഥാന ശിലയുടെസ്ഥാപനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, തീര്‍ത്ഥാടന പളളികളുടെ വികസനത്തിന് വേണ്ടി മറ്റൊരു സര്‍ക്കാരുകളും നടപ്പിലാക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ശിലയുടെ ആശീര്‍വാദ കര്‍മ്മം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. ഷോപ്പുകള്‍, എ.ടി.എം. കൗണ്ടര്‍, ഹാള്‍ എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണോത്ഘാടനത്തില്‍ എം.എല്‍.എ. കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, ഇടവക വികാരി മോണ്‍. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, അമിനിറ്റി സെന്റെറിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ആര്‍.ശങ്കര്‍, സഹവികാരി ഫാ.ടോണി മാത്യു മുണ്ടപ്ലക്കല്‍, എം.ആര്‍. സൈമണ്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.