അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്‍ഗ്രിം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടമായി അനുവദിക്കുന്ന 91 ലക്ഷം രൂപയുടെ അമിനിറ്റി സെന്ററിന്റെ ശിലാഫലകത്തിന്റെ അനാശ്ചാതനവും, അടിസ്ഥാന ശിലയുടെസ്ഥാപനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, തീര്‍ത്ഥാടന പളളികളുടെ വികസനത്തിന് വേണ്ടി മറ്റൊരു സര്‍ക്കാരുകളും നടപ്പിലാക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ശിലയുടെ ആശീര്‍വാദ കര്‍മ്മം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. ഷോപ്പുകള്‍, എ.ടി.എം. കൗണ്ടര്‍, ഹാള്‍ എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണോത്ഘാടനത്തില്‍ എം.എല്‍.എ. കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, ഇടവക വികാരി മോണ്‍. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, അമിനിറ്റി സെന്റെറിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ആര്‍.ശങ്കര്‍, സഹവികാരി ഫാ.ടോണി മാത്യു മുണ്ടപ്ലക്കല്‍, എം.ആര്‍. സൈമണ്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.