
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ മരിയന്‍ തിര്‍ത്ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയത്തിലെ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍. പളളിയിലേക്കെത്തുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റ പണികള്‍ ആഗസ്റ്റ് 1 നുളളില്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് തീര്‍ത്ഥാടനത്തിന് വേണ്ട ക്രമീകരണം നടത്തുമെന്നും എം.എല്‍.എ. അറിയിച്ചു.
ഓഗസ്റ്റ് 6 മുതല്‍ 15 വരെയാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനം. രൂപതാ ശുശ്രൂഷ കോ-ഓർഡിനേറ്ററും ഇടവക വികാരിയുമായ മോണ്‍.വി.പി.ജോസിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ.യാണ് തീര്‍ത്ഥാടനത്തിന്‍റെ രക്ഷാധികാരി. മോണ്‍.വി.പി.ജോസാണ് തീര്‍ത്ഥാടന ചെയര്‍മാന്‍. ഇടവക സഹവികാരി ഫാ.ടോണി മാത്യു അസ്സി. ചെയര്‍മാന്‍, ജില്ലാമെമ്പര്‍ ജോസ് ലാല്‍, പഞ്ചായത്ത് പ്രസിഡന്‍റ് രാജ്കുമാര്‍ തുടങ്ങിയവരാണ് സഹ രക്ഷാധികരികള്‍.
തീര്‍ത്ഥാടനത്തിന്റെ ജനറല്‍ കണ്‍വീനര്‍ സി.ജോണ്‍സ്രാജ്, പബ്ലിസിസ്റ്റി വി.എസ്.ജസ്റ്റിന്‍രാജ്, ജോയിന്‍റ് കണ്‍വീനര്‍ സി.വിന്‍സെന്‍റ്, മീഡിയ & പ്രസ് ഡി.ഫ്രാന്‍സിസ്, ജോയിന്‍റ് കണ്‍വീനര്‍ സുനില്‍ ഡി.ജെ, പ്രോഗ്രാം & സ്റ്റേജ് വിനോദ്, ലൈറ്റ്& സൗണ്ട് ഷിബു, ലിറ്റര്‍ജി; അജിത്ലാല്‍, റിസപ്ഷന്‍; സുനിത, ഫുഡ് & അക്കോമഡേഷന്‍; വര്‍ഗ്ഗീസ്, മ്യൂസിയം; ജിനി, പോലീസ് & ട്രന്‍സ്പേര്‍ട്ട്; അനില്‍കുമാര്‍, വോളന്‍റിയര്‍ ക്യാപ്റ്റന്‍; ബിബിന്‍ എസ്.എല്‍., അലങ്കാരം &വിളംബര റാലി; അനൂപ്.
കൊടിയേറ്റ് ദിനത്തില്‍ 1002 സ്ത്രീകള്‍ പങ്കെടുക്കുന്ന തിരുവാതിരകളിയും അരങ്ങേറും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.