
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് അനുവദിച്ച പില്‍ഗ്രിം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോത്ഘാടനം മന്ത്രി കടകം പളളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ആദ്യഘട്ടമായി അനുവദിക്കുന്ന 91 ലക്ഷം രൂപയുടെ അമിനിറ്റി സെന്ററിന്റെ ശിലാഫലകത്തിന്റെ അനാശ്ചാതനവും, അടിസ്ഥാന ശിലയുടെസ്ഥാപനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ വികസനത്തിന് പിണറായി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും, തീര്‍ത്ഥാടന പളളികളുടെ വികസനത്തിന് വേണ്ടി മറ്റൊരു സര്‍ക്കാരുകളും നടപ്പിലാക്കാത്ത വികസന പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന ശിലയുടെ ആശീര്‍വാദ കര്‍മ്മം നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ് നിര്‍വ്വഹിച്ചു. ഷോപ്പുകള്‍, എ.ടി.എം. കൗണ്ടര്‍, ഹാള്‍ എന്നിവ അടങ്ങുന്ന അമിനിറ്റി സെന്റെറാണ് പില്‍ഗ്രിം ടൂറിസം പദ്ധതിയിലൂടെ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റൈറ്റിനാണ് നിര്‍മ്മാണ ചുമതല.
നിര്‍മ്മാണോത്ഘാടനത്തില്‍ എം.എല്‍.എ. കെ.ആന്‍സലന്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി. ക്രിസ്തുദാസ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ, ഇടവക വികാരി മോണ്‍. വി.പി.ജോസ്, പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, അമിനിറ്റി സെന്റെറിന്റെ നിര്‍മ്മാണ ചുമതല വഹിക്കുന്ന ആര്‍.ശങ്കര്‍, സഹവികാരി ഫാ.ടോണി മാത്യു മുണ്ടപ്ലക്കല്‍, എം.ആര്‍. സൈമണ്‍, ഉഷകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.