
അനിൽ ജോസഫ്
വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ് സമാപിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുമലയിലെത്തിയത്.
സമാപന ദിനത്തെ പ്രഭാത പ്രാര്‍ത്ഥനക്ക് പൊന്‍മുടി സെന്റ് ആന്റെണീസ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന്, നടന്ന ഓശാന ഞായര്‍ ആചരണത്തിന് കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്‍കി. വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് കരിസ്മാറ്റിക് സോണ്‍ നെയ്യാറ്റിന്‍കര നേതൃത്വം നല്‍കി.
ഉച്ചക്ക് നടന്ന പരിഹാര ശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ടി.ക്രിസ്തുദാസും, ചുളളിമാനൂര്‍ സഹവികാരി ഫാ.ബെനഡിക്ടും, കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. കമ്മിഷന്‍ സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആര്‍ബിയും നേതൃത്വം നല്‍കി.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.