
അനിൽ ജോസഫ്
വിതുര: 62- ാമത് ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് ഭക്തി നിര്‍ഭരമായ സമാപനം. അഞ്ച് ദിനങ്ങളിലായി നീണ്ടു നിന്ന തീര്‍ത്ഥാടനം ഇന്നലെ നടന്ന പരിഹാര ശ്ലീവാപാതയോടെയാണ് സമാപിച്ചത്. കടുത്ത ചൂടിനെ അവഗണിച്ച് ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് കുരിശുമലയിലെത്തിയത്.
സമാപന ദിനത്തെ പ്രഭാത പ്രാര്‍ത്ഥനക്ക് പൊന്‍മുടി സെന്റ് ആന്റെണീസ് ദേവാലയം നേതൃത്വം നല്‍കി. തുടര്‍ന്ന്, നടന്ന ഓശാന ഞായര്‍ ആചരണത്തിന് കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസലിന്‍ നേതൃത്വം നല്‍കി. വിശുദ്ധ കുരിശിന്റെ ധ്യാനത്തിന് കരിസ്മാറ്റിക് സോണ്‍ നെയ്യാറ്റിന്‍കര നേതൃത്വം നല്‍കി.
ഉച്ചക്ക് നടന്ന പരിഹാര ശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ ചൂടിനെ അവഗണിച്ച് പങ്കെടുത്തു. കുരിശിന്റെ വഴി പ്രാർത്ഥനയ്ക്ക് പേയാട് സെന്റ് സേവ്യര്‍ സെമിനാരി റെക്ടര്‍ ഡോ.ടി.ക്രിസ്തുദാസും, ചുളളിമാനൂര്‍ സഹവികാരി ഫാ.ബെനഡിക്ടും, കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. കമ്മിഷന്‍ സെക്രട്ടറി റവ.ഡോ.ഗ്രിഗറി ആര്‍ബിയും നേതൃത്വം നല്‍കി.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.