അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പേള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ഇന്നലെ രാവിലെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ കൂട്ടമായി ബോണക്കാടേക്കെത്തി. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് കുളച്ചിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ വിശ്വാസികള്‍ നേതൃത്വം നല്‍കി.
തുടര്‍ന്ന്, സീറോ മലങ്കര ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് പാറശാല രൂപതാ മെത്രാന്‍ ഡോ.തോമസ് മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമലലോത്ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്ഥാടന വൈസ് ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്‍കി.
തുടര്‍ന്ന്, ലിയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗാനാജ്ഞലി നടന്നു. കണ്‍വെന്‍ഷന്‍ സെന്റെറില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷക്ക് ചെറ്റച്ചല്‍ സീനായ് ലൂഥറന്‍ ചര്‍ച്ച് നേതൃത്വം നല്‍കി. വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 62- ാമത് തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായി പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയൂസ് ദേവാലയത്തിന് മുന്നില്‍ വൃക്ഷതൈ നട്ടു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.