
അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പേള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ഇന്നലെ രാവിലെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ കൂട്ടമായി ബോണക്കാടേക്കെത്തി. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് കുളച്ചിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ വിശ്വാസികള്‍ നേതൃത്വം നല്കി.
തുടര്‍ന്ന്, സീറോ മലങ്കര ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് പാറശാല രൂപതാ മെത്രാന് ഡോ.തോമസ് മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമലലോത്ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്ഥാടന വൈസ് ചെയര്മാന് ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്കി.
തുടര്‍ന്ന്, ലിയാണ് മ്യൂസിക് ബാന്‍ഡിന്റെ ഗാനാജ്ഞലി നടന്നു. കണ്വെന്ഷന് സെന്റെറില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷക്ക് ചെറ്റച്ചല്‍ സീനായ് ലൂഥറന്‍ ചര്‍ച്ച് നേതൃത്വം നല്കി. വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 62- ാമത് തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായി പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയൂസ് ദേവാലയത്തിന് മുന്നില്‍ വൃക്ഷതൈ നട്ടു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.