
അനിൽ ജോസഫ്
വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടനം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പേള്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചു. ഇന്നലെ രാവിലെ മുതല്‍ നടന്ന തിരുകര്‍മ്മങ്ങളില്‍ കനത്ത ചൂടിനെ അവഗണിച്ച് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ മുതല്‍ ഇടമുറിയാതെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തീര്‍ത്ഥാടകര്‍ കൂട്ടമായി ബോണക്കാടേക്കെത്തി. രാവിലെ നടന്ന പ്രഭാത പ്രാര്‍ത്ഥനക്ക് കുളച്ചിക്കര വേളാങ്കണ്ണി മാതാ ദേവാലയത്തിലെ വിശ്വാസികള്‍ നേതൃത്വം നല്കി.
തുടര്‍ന്ന്, സീറോ മലങ്കര ക്രമത്തില്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയ്ക്ക് പാറശാല രൂപതാ മെത്രാന് ഡോ.തോമസ് മാര്‍ യൗസേബിയൂസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. അമലലോത്ഭവമാതാ ദേവാലയ പരിസരത്ത് നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് തീര്‍ത്ഥാടന വൈസ് ചെയര്മാന് ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത് നേതൃത്വം നല്കി.
തുടര്‍ന്ന്, ലിയാണ് മ്യൂസിക് ബാന്‍ഡിന്റെ ഗാനാജ്ഞലി നടന്നു. കണ്വെന്ഷന് സെന്റെറില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷക്ക് ചെറ്റച്ചല്‍ സീനായ് ലൂഥറന്‍ ചര്‍ച്ച് നേതൃത്വം നല്കി. വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്സലന് ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 62- ാമത് തീര്‍ത്ഥാടനത്തിന്റെ ഓര്‍മ്മക്കായി പാറശാല ബിഷപ്പ് ഡോ.തോമസ് മാര്‍ യൂസേബിയൂസ് ദേവാലയത്തിന് മുന്നില്‍ വൃക്ഷതൈ നട്ടു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.