
സ്വന്തം ലേഖകന്‍
വിതുര: ബോണക്കാട് കുരിശുലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാനും പിയാത്ത വന്ദനത്തിനും കൊടും ചൂടിനെ അവഗണിച്ചും നിരവധി തീർത്ഥാടകരാണെത്തിയത്.
പീഡാനുഭവ ഗാനങ്ങൾ ആലപിച്ചും ജപമാല പ്രാർത്ഥന നടത്തിയും നൂറുകണക്കിന് തീർത്ഥാടകർ ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തെ ധ്യാന സെന്ററിൽ പ്രാർത്ഥനയിൽ മുഴുകി. രാവിലെ നടന്ന പ്രഭാത പ്രാർത്ഥനക്ക് കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകി.
സീറോമലബാർ ക്രമത്തിൽ നടന്ന സമൂഹദിവ്യബലിക്ക് ലൂർദ്ദ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വിരുപ്പേൽ നേതൃത്വം നൽകി. കുരിശിന്റെ വഴി പ്രാർത്ഥനക്ക് കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷൻ നെയ്യാറ്റിൻകര രൂപതാ സിമിതി നേതൃത്വം നൽകി. തേവൻപാറ ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പത്താങ്കല്ല് ക്രിസ്‌ത്യൻ വോയ്‌സിന്റെ നേതൃത്വത്തിൽ ധ്യാന സെന്ററിൽ ഗാനാജ്‌ഞലി നടത്തി.
2 മണിക്ക് നടന്ന പ്രാർത്ഥനാ ശുശ്രൂഷക്ക് തേവൻപാറ ലൂഥറൻ ചർച്ച് നേതൃത്വം നൽകി.
വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് ചുളളിമാനൂർ ഫൊറോന വികാരി ഫാ. അൽഫോൺസ് ലിഗോറി നേതൃത്വം നൽകി. ഫാ. രാഹുൽ ബി. ആന്റോ വചന സന്ദേശം നൽകി.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.