സ്വന്തം ലേഖകന്‍
വിതുര: ബോണക്കാട് കുരിശുലയിലേക്ക് തീർത്ഥാടകരുടെ ഒഴുക്ക് തുടങ്ങി. കുരിശിന്റെ വഴി പ്രാർത്ഥനയിൽ പങ്കെടുക്കാനും പിയാത്ത വന്ദനത്തിനും കൊടും ചൂടിനെ അവഗണിച്ചും നിരവധി തീർത്ഥാടകരാണെത്തിയത്.
പീഡാനുഭവ ഗാനങ്ങൾ ആലപിച്ചും ജപമാല പ്രാർത്ഥന നടത്തിയും നൂറുകണക്കിന് തീർത്ഥാടകർ ബോണക്കാട് അമലോത്‌ഭവമാതാ ദേവാലയത്തിന് സമീപത്തെ ധ്യാന സെന്ററിൽ പ്രാർത്ഥനയിൽ മുഴുകി. രാവിലെ നടന്ന പ്രഭാത പ്രാർത്ഥനക്ക് കെ.എൽ.സി.ഡബ്ല്യൂ.എ. നെയ്യാറ്റിൻകര രൂപതാ സമിതി നേതൃത്വം നൽകി.
സീറോമലബാർ ക്രമത്തിൽ നടന്ന സമൂഹദിവ്യബലിക്ക് ലൂർദ്ദ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വിരുപ്പേൽ നേതൃത്വം നൽകി. കുരിശിന്റെ വഴി പ്രാർത്ഥനക്ക് കേരള ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷൻ നെയ്യാറ്റിൻകര രൂപതാ സിമിതി നേതൃത്വം നൽകി. തേവൻപാറ ഇടവക വികാരി ഫാ. രാഹുൽ ബി. ആന്റോ മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് പത്താങ്കല്ല് ക്രിസ്‌ത്യൻ വോയ്‌സിന്റെ നേതൃത്വത്തിൽ ധ്യാന സെന്ററിൽ ഗാനാജ്‌ഞലി നടത്തി.
2 മണിക്ക് നടന്ന പ്രാർത്ഥനാ ശുശ്രൂഷക്ക് തേവൻപാറ ലൂഥറൻ ചർച്ച് നേതൃത്വം നൽകി.
വൈകിട്ട് നടന്ന കൃതജ്ഞതാബലിക്ക് ചുളളിമാനൂർ ഫൊറോന വികാരി ഫാ. അൽഫോൺസ് ലിഗോറി നേതൃത്വം നൽകി. ഫാ. രാഹുൽ ബി. ആന്റോ വചന സന്ദേശം നൽകി.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.