
സ്വന്തം ലേഖകന്‍
വിതുര: കുരിശുമല നൽകുന്നത് സഹനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമെന്ന് മലങ്കര കത്തോലിക്കാ സഭ പരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ.
തീർത്ഥാടനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ നന്‍മയുടെ കുരിശ് പൂക്കുന്നത് കാണാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരിശിന്റെ മഹത്വം കുരിശ് സ്‌ഥാപിച്ച ആളിലൂടെയല്ല കുരിശിൽ കിടന്ന്‌മരിച്ചവനിലൂടെയാണെന്നും കർദിനാൾ പറഞ്ഞു.
ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ ഭാഗമായി നടന്ന സഭാ ഐക്യ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. തീർത്ഥാകരായെത്തുന്നവരുടെ പ്രാർത്ഥന “നാഥാ നിന്റെ കുരിശിന്റെ മഹത്വം ഈ മണ്ണിൽ പ്രാകാശിക്കുന്നത് കാണണമെന്നാവണം,” ദൈവം തരുന്ന നന്‍മൾ ഒരിക്കലും മുൻകൂട്ടികാണാൻ കഴിയില്ലെന്നും സത്യം മാത്രമേ ജയിക്കൂ എന്നും കർദിനാൾ കൂട്ടിച്ചേർത്തു. ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തുന്നതിന്റെ സന്തോഷവും കർദിനാൾ യോഗത്തിൽ അറിയിച്ചു.
നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫാ. അനൂപ് കളത്തിത്തറ, കുരിശുമല റെക്‌ടർ ഫാ. ഡെന്നിസ് മണ്ണൂർ, ഫാ. ജോൺ അരീക്കൽ, ഫാ. ഷാജ്‌കുമാർ, ദക്ഷിണ കേരള മഹായിടവക ക്രിസ്‌തീയ വിദ്യാഭ്യസ സമിതി ഡയറക്‌ടർ റവ. ഫാ. ജെ. ജയരാജ്, ലക്ഷ്‌മി എസ്റ്റേറ്റ് മാനേജർ ഫാ. സിബിൻ, കെ.എൽ.സി.എ. രൂപതാ പ്രസിഡന്റ് ഡി. രാജു. കെ.എൽ.സി.ഡബ്ല്യൂ.എ. സംസ്‌ഥാന ജനറൽ സെക്രട്ടറി അൽഫോൺസ ആല്‍റ്റിസ്, എസ്.സി.എസ്.റ്റി.ബി.സി. കമ്മിഷൻ സെക്രട്ടറി എൻ ദേവദാസ്, സിസ്റ്റർ എലിസബത്ത്, ജോയി വിതുര തുടങ്ങിയവർ പ്രസംഗിച്ചു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.