Categories: Diocese

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ബോണക്കാട്‌ കുരിശുമലയില്‍ മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍

ഓഗസ്റ്റ്‌ 31 ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള മരക്കുരിശാണ്‌ തകര്‍ത്തത്‌.

സ്വന്തം ലേഖകന്‍

ബോണക്കാട്‌ ; ബോണക്കാട്‌ കുരിശുമല വിഷയത്തില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ്‌ കാതോലിക്കാ ബാവ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം ബിഷപ്‌ ധര്‍മ്മരാജ്‌ റസാലം ഡോ.വിന്‍സെന്റ്‌ സാമുവല്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്‌ സ്‌ഥാപിച്ച 10 അടിപൊക്കമുളള തേക്കില്‍ തീര്‍ത്ത മരക്കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ . ഓഗസ്റ്റ്‌ 29 ന്‌ സെക്രട്ടറിയേറ്റ്‌ അനക്‌സില്‍ നടന്ന ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ 31 ന്‌ സ്‌ഥാപിച്ച കുരിശാണ്‌ തകര്‍ക്കപ്പെട്ടത്‌. തകര്‍ക്കപ്പെട്ട കുരിശിന്റെ ചുവട്ടില്‍ കരി മരുന്നും പശയും വിശ്വാസികള്‍ കണ്ടെത്തി നിലവില്‍ 3 അടിപൊക്കമുളള കുരിശിന്റെ ഭാഗം മാത്രമാണുളളത്‌ . കരിമരുന്നും പശയും കണ്ടെത്തിയ സ്‌ഥിതിയില്‍ ബോംബ്‌ വച്ച്‌ തകര്‍ത്തെന്നുളള നിഗമനത്തിലാണ്‌ വിശ്വാസികളും സഭാനേതൃത്വവും.

കുരിശിന്റെ ബാക്കി ഭാഗം ചിന്നി ചിതറിയ നിലയിലാണ്‌. ഇന്നലെ വിശ്വാസികളില്‍ ചിലര്‍ കുരിശുമലയുടെ നെറുകയില്‍ എത്തുമ്പോഴാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. മന്ത്രിതല ചര്‍ച്ചക്ക്‌ ശേഷം സെപ്‌തബര്‍ 1 ന്‌ കുരിശുമലയില്‍ തല്‍സ്‌ഥിതി തുടരണമെന്ന കോടതി ഉത്തരവ്‌ വന്നിരുന്നു. ഇതിനെതിരെ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയും കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ കുരിശ്‌ തകര്‍ക്കപ്പെട്ടത്‌.

വിശ്വാസികള്‍ക്ക്‌ കുരിശുമലയില്‍ പോകുന്നതിന്‌ കോടതി വിലക്കുകളെന്നും പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞ 3 മാസമായി വിശ്വാസികളെ കുരിശുമലയിലേക്ക്‌ പോകുന്നതിന്‌ വിലക്ക്‌ കല്പിക്കുന്ന നിലപാടാണ്‌ വനംവകുപ്പിന്റെ ഭാഗത്തു നിന്ന്‌ ഉണ്ടായിട്ടുളളത്‌. കുടാതെ മന്ത്രി തല ചര്‍ച്ചയില്‍ കുരിശുമല റെക്‌ടറായിരുന്ന സെബാസ്റ്റ്യന്‍ കണിച്ച്‌കുന്നിനെതിരെയും വിശ്വാസികള്‍ക്കെതിരെയും എടുത്തിട്ടുളള കേസുകള്‍ പിന്‍വലിക്കുന്നതിന്‌ ധാരണയായെങ്കിലും കുടുതല്‍ വിശ്വാസികളെ  കേസുകളില്‍ കുടുക്കുന്ന നിലപാടുമായാണ്‌ പരുത്തിപ്പളളി റേഞ്ച് ഓഫീസര്‍ മുന്നോട്ട്‌ പോയത്‌. മൂന്ന്‌ ദിവസം മുമ്പ്‌ ബോണക്കാട് പളളിയിലെ വിശ്വാസിയായ പ്രിന്‍സിനെ പാലോട്‌ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യ്‌തിട്ടുളള കേസുമായി ബന്ധപ്പെട്ട്‌ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ഓഗസ്റ്റില്‍ കുരിശും അള്‍ത്താരയും തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ കൊടുത്തിരുന്ന ഒരൊറ്റ പരാതിക്കും പോലീസോ വനംവകുപ്പോ നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

കുരിശ്‌ തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട്‌ നാളെ നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസിന്റെ അധ്യക്ഷതയില്‍ രാവിലെ 9 ന്‌ അടിയന്തര യോഗം ബിഷപ്‌സ്‌ ഹൗസില്‍ ചേരും കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണുര്‍ കുരിശുമല സംരക്ഷണ സമിതി ചെയര്‍മാന്‍ മോണ്‍.റൂഫസ്‌പയസ്‌ലിന്‍ കണ്‍വീനര്‍ ഫാ.ഷാജ്‌കുമാര്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

vox_editor

Recent Posts

Feast of the Body & Blood of Christ_2026_”ജീവനുള്ള അപ്പം ഞാനാണ്” (യോഹ 6:51-58)

പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ വെറുമൊരു അപ്പക്കഷണത്തെ തന്റെ പ്രതിരൂപമായി തിരഞ്ഞെടുത്തതാണ് യേശുവിന്റെ ഏറ്റവും മനോഹരമായ നൈപുണ്യം. വിശുദ്ധിയുടെ പര്യായമാണ് അപ്പം…

4 days ago

Pentecost Sunday_2026_ധൈര്യം പകരുന്ന ആത്മാവ് (യോഹ 20:19-23)

പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…

3 weeks ago

Ascension of Jesus_2026_ഹൃദയത്തിലെ കൂടൊരുക്കൽ (മത്താ. 28:16 -20)

സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…

4 weeks ago

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന് രണ്ടാം തവണയും അവഹേളനം, പ്രതികരണം വന്നപ്പോൾ മാപ്പ് പറഞ്ഞു തടിയൂരൽ

ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…

4 weeks ago

6th Easter Sunday_2026_സഹായകനെ നൽകുന്ന സ്നേഹം (യോഹ 14:15-21)

പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…

1 month ago

5th Easter Sunday_2026_വഴിയും സത്യവും ജീവനും (യോഹ 14:1-12)

പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…

1 month ago