
നെയ്യാറ്റിന്‍കര ; ബോക്കാട് കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ് പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന് വിശ്വാസികള്‍ ജനുവരി 5 ന് കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി ബോണക്കാട് കുരിശുമലയിലേക്ക് കുരിശുയാത്ര നടത്തും.
സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ന്നതാണെന്ന് വ്യക്‌തമായിട്ടും വനം വകുപ്പും പേലീസും മിന്നലിലൂടെയാണ് കുരിശ് തകര്‍ന്നതെന്ന വാദം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 ന് രൂപതയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും വനം വകുപ്പ് മന്ത്രി കെ.രാജുവിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അന്ന് പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്.
ജനുവരി 5 ന് നടക്കുന്ന കുരിശുയാത്ര നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ് ഉദ്‌ഘാടനം ചെയ്യും. കുരിശുയാത്രയുടെ സംഘാടനത്തിനായി 101 അംഗ സമിതി രൂപപ്പെടുത്തിയിട്ടുണ്ട് . രൂപതയിലെ കെഎല്‍സിഎ ,കെസിവൈഎം ,കെഎല്‍സിഡബ്ല്യൂഎ, ഭക്‌തസംഘടനകള്‍ എന്നിവക്കാണ് കുരിശ്‌യാത്രയുടെ നേതൃത്വം .തകര്‍ക്കപ്പെട്ട കുരിശിന്റെ സ്‌ഥാനത്ത് പുതിയ മരക്കുരിശ് ജനുവരി 5 ന് സ്‌ഥാപിക്കുമെന്ന് കുരിശുമല സംരക്ഷണ സമിതി അറിയിച്ചു. രൂപതയുടെ പാറശാല മുതല്‍ കിളിമാനൂര്‍ വരെയുളള പതിനായിരക്കണക്കിന് വിശ്വാസികള്‍ കുരിശുയാത്രയില്‍ പങ്കെടുക്കുമെന്ന് കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ് മണ്ണൂര്‍ പറഞ്ഞു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.