
നെയ്യാറ്റിന്‍കര ; ബോണക്കാട് കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് സ്‌ഥാപിച്ച മരക്കുരിശ് സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭവത്തില്‍ സര്‍ക്കാര്‍ നിസംഗതയില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിക്കുന്നു.
വരുന്ന 18 ന് നെയ്യാറ്റിന്‍കര രൂപതാ പ്രദേശത്തെ മൂന്ന് താലൂക്ക് ഓഫീസുകള്‍ ഉപരോധിച്ച് കൊണ്ടാണ് വീണ്ടും രൂപത സമര പരമ്പരക്ക് തുടക്കം കുറിക്കുന്നത്. കുരിശ് തകര്‍ത്ത സംഭവത്തെ മിന്നലിലൂടെ തകര്‍ന്നതെന്ന വ്യാജ പ്രചരണം നടത്തിയ പോലീസ് ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , ബോണക്കാട് കുരിശുമലയില്‍ തീര്‍ഥാടത്തിന് വിലക്കുണ്ടെന്ന് തെറ്റായ പ്രചരണം നടത്തുന്ന വനം വകുപ്പിലെ റെയ്‌ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുളള ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക , വനം വകുപ്പും പോലീസും വൈദികര്‍ക്കെതിരെയും വിശ്വാസികള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്തിട്ടുളള കളള കേസുകള്‍ പിന്‍വലിക്കുക, ഭരണഘടന അനുവദിക്കുന്ന ആരാധനാ സ്വാതന്ത്ര്യം ബോണക്കാടില്‍ ഉറപ്പ് വരുത്തുക . ബോണക്കാടില്‍ തുടര്‍ച്ചയായി കുരിശുകള്‍ തകര്‍ക്കുന്ന വര്‍ഗ്ഗീയ ശക്‌തികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തുടങ്ങിയുളള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സമരത്തിന് തുടക്കം കുറിക്കുന്നത്.
സമര പരിപാടികള്‍ക്കായി ശനിയാഴ്‌ച ബിഷപ്‌സ് ഹൗസില്‍ കൂടിയ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ രൂപതയെ 3 ആയി തിരിച്ച് 18 ന് നടക്കുന്ന താലൂക്ക് ഓഫീസ് ഉപരോധം ശക്‌തമാക്കാനുളള തീരുമാനമെടുത്തു. രൂപതയുടെ 11 ഫൊറോനകളില്‍ നെയ്യാറ്റിന്‍കര നടക്കുന്ന ഉപരോധത്തില്‍ ബാലരാമപുരം ,വ്‌ളാത്താങ്കര , ഉണ്ടന്‍കോട് , പാറശാല ഫൊറോനകളിലെയും കാട്ടാക്കടയിലെ ഉപരോധത്തിന് കാട്ടാക്കട , കട്ടയ്‌ക്കോട്,പെരുങ്കടവിള ഫൊറോനകളിലെയും നെടുമങ്ങാട്ടെ ഉപരോധത്തില്‍ ചുളളിമാനൂര്‍ ,നെടുമങ്ങാട്, ആര്യനാട് ഫൊറോനകളിലെയും വിശ്വാസികള്‍ അണി നിരക്കും . നെയ്യാറ്റിന്‍കരയിലെ ഉപരോധത്തിന് ബാലരാമപുരം കെഎല്‍സിഎ പ്രസിഡന്റ് വികാസ്‌കുമാറും കാട്ടാക്കടയില്‍ രൂപതാ കെഎല്‍സിഎ രാഷ്‌ട്രീയ കാര്യ സമിതി കണ്‍വീനര്‍ എംഎം അഗസ്റ്റിനും നെടുമങ്ങാട്ട് ഫോറോന പ്രസിഡന്റ് ബിജുവിനെയും കണ്‍വീനര്‍ മാരായി തെരെഞ്ഞെുടത്തു.
നെയ്യാറ്റിന്
കൂടാതെ ഈ ആഴ്‌ച കര്‍ദിനാള്‍ മാര്‍ ക്ലിമിസ് കാതോലിക്കാ ബാവ , ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം , സിഎസ്‌ഐ ബിഷപ് റവ.ധര്‍മ്മരാജ് റസാലം ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ തുടങ്ങിയവര്‍ തുരുവനന്തപുരത്ത് കുരിശ് തകര്‍ത്ത സംഭവത്തില്‍ ചര്‍ച്ച നടത്തും. ജനുവരിയില്‍ വിശ്വാസികള്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് കൊണ്ടുളള വന്‍ പ്രക്ഷോഭത്തിനും പാസ്റ്ററല്‍ കൗണ്‍സില്‍ രൂപം കൊടുത്തിട്ടുണ്ട്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.