
അനിൽ ജോസഫ്
കാട്ടാക്കട: മുതിയാവിള വലിയച്ചന്‍ ഫാ.അദെയോദത്തുസിന്‍റെ കബറിടത്തില്‍ നിന്നുളള ദീപശിഖാപ്രായണം ആരംഭിച്ചു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് നെയ്യാറ്റിന്‍കര രൂപതയില്‍ അദെയോദാത്തൂസച്ചന്‍ സേവനം ചെയ്യ്തിരുന്ന കാട്ടാക്കട മേഖലയിലെ ദേവാലയങ്ങളിലേക്ക് ദീപശിഖ പ്രയാണം ചെയ്യുന്നത്.
ഇന്ന് രാവിലെ കാര്‍മ്മല്‍ ഹില്‍ ആശ്രമ ദേവാലയത്തില്‍ നടന്ന സമൂഹ ബലിയെ തുര്‍ന്നാണ് വിശ്വാസ ദീപശിഖാ പ്രയാണത്തിന് തുടക്കമായത്. സമൂഹ ദിവ്യബിക്ക് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കാര്‍മ്മല്‍ ഹില്‍ ആശ്രമം പ്രിയോര്‍ ഫാ.അഗസ്റ്റിന്‍ പുന്നോലില്‍ സന്ദേശം നല്‍കി.
ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയാദാത്തൂസിന്‍റെയും ദൈവദാസ പദവിയിലൂടെ കര്‍മ്മലീത്താ സഭ ചരിത്രപരമായ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്ന് അദേഹം പറഞ്ഞു.
ദിവ്യബലിയെ തുടര്‍ന്ന് ഫാ.അദെയാദാത്തൂസ് അന്ത്യ വിശ്രമം കൊളളുന്ന ആശ്രമത്തിനുളളിലെ കബറിടത്തില്‍ ആശ്രമത്തിലെ മുതിര്‍ന്ന വൈദികന്‍ ഫാ.പാട്രിക് മുത്തേരിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഒപ്പീസ് നടന്നു. തുടര്‍ന്ന് ദീപശിഖയിലേക്ക് പകരാനുളള ദീപം അച്ചന്‍റെ കബറിടത്തില്‍ നിന്ന് തെളിയിച്ച് കാട്ടാക്കട ഫൊറോന വികാരി ഫാ.വല്‍സലന്‍ ജോസിന് ഫ.പാട്രിക് മുത്തേരില്‍ കൈമാറി.
തുടര്‍ന്ന്, മുതിയാവിള വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രദക്ഷിണമായി എത്തി തിരിനാളത്തില്‍ നിന്ന് കാര്‍മ്മല്‍ ഗിരി ദേവാലയത്തിന് മുന്നില്‍ വച്ച് പ്രത്ര്യേകം സജ്ജീകരിച്ച ദീപശിഖയില്‍ തിരി തെളിച്ചു. പാങ്ങോട് ആശ്രമത്തില്‍ നിന്നാരംഭിച്ച വിശ്വാസ ദീപശിഖാ പ്രയാണം അച്ചന്‍ സേവനമനുഷ്ടിച്ച വിവിധ ദേവാലയങ്ങളില്‍ എത്തി വിശ്വാസികളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയശേഷം രാത്രി പത്തോടെ മുതിയാവിള സെന്‍റ് ആല്‍ബര്‍ട്ട് സ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്നു.
19-ന് വീണ്ടും ദീപശിഖ പാങ്ങോട് ആശ്രമത്തിലേക്ക് പ്രയാണം ചെയ്യും.
20-ന് വൈകിട്ട് തിരുവന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം
ദൈവദാസ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി കൃതജ്ഞതാ ബലി അര്‍പ്പിക്കും.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.